Quantcast

'ആൺസുഹൃത്ത് വിഷം കലർത്തിയ ശീതളപാനീയം നൽകി'; യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം

യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ പരാതി

MediaOne Logo

Web Desk

  • Updated:

    2022-11-09 05:15:06.0

Published:

9 Nov 2022 4:11 AM GMT

ആൺസുഹൃത്ത് വിഷം കലർത്തിയ ശീതളപാനീയം നൽകി; യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം
X

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിർത്തിയായ നിദ്രവിളയിലെ യുവതിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം. പെൺകുട്ടിയെ ആൺസുഹൃത്ത് വിഷം കൊടുത്ത് കൊന്നതാണെന്ന് മരിച്ച അഭിതയുടെ അമ്മ ആരോപിച്ചു. അന്വേഷണമാവശ്യപ്പെട്ട് അഭിതയുടെ കുടുംബം നിദ്രവിള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നവംബർ അഞ്ചിനാണ്

കളിയിക്കാവിള കോളജിലെ ഒന്നാംവർഷ വിദ്യാർഥി അഭിത തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിക്കുന്നത്. അഭിതയും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. അഭിതയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്ന യുവാവ് പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. സെപ്റ്റംബർ 7ന് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരും തമ്മിൽ കണ്ടു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ പരാതി.

കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. അഭിതയുടെ മാതാവ് തങ്കഭായി നൽകിയ പരാതിയിൽ തമിഴ്‌നാട് നിദ്രവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.


TAGS :

Next Story