'പാർട്ടിയെ വെല്ലുവിളിക്കില്ല, സ്വതന്ത്രനായി മത്സരിക്കില്ല': കെ. സുധാകരൻ
പാർട്ടിക്ക് വിധേയമായി തുടരുമെന്നും സുധാകരൻ കൂട്ടിചേർത്തു

ന്യൂഡൽഹി: കോൺഗ്രസിനെ വെല്ലുവിളിക്കാൻ ഇല്ലെന്ന് കോൾഗ്രസ് നേതാവ് കെ. സുധാകരൻ. പാർട്ടിയാണ് വലുതെന്നും താൻ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കും. വെല്ലുവിളിക്കാൻ താൻ ഇല്ല, പാർട്ടിക്ക് വിധേയമായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ കെ. സുധാകരൻ്റെ പേരുണ്ടായിരുന്നില്ല. സുധാകരൻ്റെ പേര് കണ്ണൂരിൽ ഉൾപ്പെടുത്താമെന്ന് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പും പാലിക്കാനായില്ല.
നേരത്തെ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇളവ് വേണമെന്ന കെ.സുധാകരന്‍റെ സമ്മർദത്തിന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുമടക്കി എന്ന വാർത്ത പുറത്തുവന്നിരുന്നു. എ.കെ ആന്‍റണി, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടതൊടെയാണ് പ്രതിസന്ധി അയഞ്ഞതിരുന്നത്. അനുനയത്തിൽ എത്താൻ സുധാകരനോട് ആവശ്യപ്പെട്ടെന്ന് ആന്‍റണി പറഞ്ഞു. സുധാകരൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനം നടക്കാനിരിക്കെയാണ് നേതൃത്വം ഇടപെട്ടത്.
ടി.ഒ മോഹനനെയാണ് നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നില്ല. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് ഗുഡ് ബൈ പറഞ്ഞിരുന്നു.
അതിനിടെ സീറ്റ് നൽകാൻ തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാൻ അടൂർ പ്രകാശും സമ്മർദം തുടരുകയായായിരുന്നു. കോന്നിയിൽ സീറ്റില്ലെന്ന് പറഞ്ഞ് രാവിലെ അടൂർ പ്രകാശ് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. സുധാകരന് സീറ്റുണ്ടെന്ന സൂചന ലഭിച്ചതോടെ അടൂർ പ്രകാശ് പോസ്റ്റ് പിൻവലിച്ചു. സീറ്റ് നിഷേധിക്കപ്പെട്ട് എൽദോസ് കുന്നപ്പിള്ളിയും പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ നീക്കം തുടങ്ങി.
Adjust Story Font
16

