ഫ്രഷ് കട്ട് പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും ജലമലിനീകരണവും തടയാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണം; ഹൈക്കോടതി
പ്രവർത്തനം കാര്യക്ഷമമാണോ എന്ന് അധികൃതർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു

കോഴിക്കോട്: ഫ്രഷ് കട്ട് പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും ജലമലിനീകരണവും തടയാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. കട്ടിപ്പാറയിലെ അമിതഭാരം കുറയ്ക്കാൻ പ്രതിദിനം 6.5 ടൺ മാലിന്യം മലപ്പുറത്തെ പ്ലാന്റുകളിലേക്ക് മാറ്റാൻ കോടതി നിർദേശം നൽകി.
മലിനീകരണം തടയാനായി പ്ലാന്റിൽ പുതിയ ഇടിപി (ETP), ബയോ-ഫിൽറ്റർ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കമ്പനി കോടതിയെ അറിയിച്ചു. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് അധികൃതർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു.
സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു, സമരസമിതി അംഗം ഷീജ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് നാഗരേഷിന്റെ വിധി .
Next Story
Adjust Story Font
16

