Quantcast

മുല്ലപ്പെരിയാറിലെ മരംമുറി വിവാദം; അഞ്ചാം ദിവസവും മൗനം തുടർന്ന് മുഖ്യമന്ത്രി

പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾക്ക് വനം,ജലവിഭവ മന്ത്രിമാർ വ്യത്യസ്ത മറുപടികൾ നൽകിയെങ്കിലും സംഭവത്തിൽ മുഖ്യമന്ത്രി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    10 Nov 2021 9:24 AM GMT

മുല്ലപ്പെരിയാറിലെ മരംമുറി വിവാദം; അഞ്ചാം ദിവസവും മൗനം തുടർന്ന് മുഖ്യമന്ത്രി
X

മുല്ലപ്പെരിയാറിലെ മരംമുറി വിവാദത്തിൽ അഞ്ചാം ദിവസവും മൗനം തുടർന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾക്ക് വനം,ജലവിഭവ മന്ത്രിമാർ വ്യത്യസ്ത മറുപടികൾ നൽകിയെങ്കിലും സംഭവത്തിൽ മുഖ്യമന്ത്രി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. അന്തർസംസ്ഥാന നദീതല വിഷയങ്ങളും മുല്ലപ്പെരിയാർ സെല്ലിന്റെ ചുമതലയും മുഖ്യമന്ത്രിക്കാണ്.

അതേസമയം, മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ പ്രസ്താവന കളവാണെന്ന് രേഖകൾ. മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിട്ടില്ലെന്ന വാദമാണ് രേഖകൾ പുറത്തുവന്നതോടെ കളവാണെന്ന് തെളിഞ്ഞത്. നവംബർ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ സർക്കാർ രേഖ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പിന്റെ ഉത്തരവിലാണ് യോഗത്തെപ്പറ്റി പരാമർശിക്കുന്നത്.

മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്.ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന് ഒരു രേഖകളും ഇല്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തതെന്നായിരുന്നു വിശദീകരണം. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല.

കവറ്റിംഗ് ലെറ്റർ മാത്രമാണ് ഉള്ളത് യോഗത്തിൻറെ മിനിറ്റ്സ് ഇല്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ മന്ത്രിയുടെ പ്രസ്താവന കളവാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

TAGS :

Next Story