Quantcast

മനഃസാക്ഷിയില്ലാത്ത പ്രവൃത്തിയെന്ന് വി.ഡി സതീശൻ, നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി: വാഴവെട്ട് സഭയിലും

അപകട സാധ്യതകൾ ഒഴിവാക്കാനാണ് വാഴകൾ വെട്ടിയത്. ഉയരം കൂടിയ ഇനത്തിലെ വാഴയാണ് കൃഷി ചെയ്തതെന്നും വൈദ്യുതി മന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-08-08 08:12:33.0

Published:

8 Aug 2023 6:49 AM GMT

മനഃസാക്ഷിയില്ലാത്ത പ്രവൃത്തിയെന്ന് വി.ഡി സതീശൻ, നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി: വാഴവെട്ട് സഭയിലും
X

തിരുവനന്തപുരം: മൂവാറ്റുപുഴയിലെ വാഴവെട്ട് കേസ് സഭയിലും ഉന്നയിച്ച് പ്രതിപക്ഷം. മനസാക്ഷിയില്ലാത്ത പ്രവൃത്തിയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ദാരുണമായ സംഭവമാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ഇത്തരം തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കർഷകനുണ്ടായ നഷ്ടം നികത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം കർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. അപകട സാധ്യതകൾ ഒഴിവാക്കാനാണ് വാഴകൾ വെട്ടിയത്. ഉയരം കൂടിയ ഇനത്തിലെ വാഴയാണ് കൃഷി ചെയ്തതെന്നും വൈദ്യുതി മന്ത്രി നിയസഭയിൽ പറഞ്ഞു.

വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒൻപത് മാസം പ്രായമായ കുലവാഴകളാണ് നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ വാഴകൾ വെട്ടിയത്.

രണ്ടര ഏക്കറിൽ 1600 ഏത്തവാഴകളാണുള്ളത്. ഇതിൽ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. ദിവസങ്ങൾക്കകം വെട്ടി വിൽക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളായിരുന്നു. തോമസ് എന്ന കർഷകന്റെ വാഴകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി പി.പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. കർഷകന്റെ വിയർപ്പിന് വില നൽകാതെ അവന്റെ വിളകളെ വെട്ടിനശിപ്പിച്ചത് തീർത്തും ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Watch Video

.

TAGS :

Next Story