Quantcast

'ലീഗുകാരേ കാര്യം പറഞ്ഞ് മനസിലാക്കുന്നതിലും ഭേദം ഒരു കിലോ ജീരകം തൊലി കളയുന്നതാണെന്നറിയാം'; ബാനർ വിവാദത്തെ ട്രോളി പി.വി അൻവർ

'ഗാന്ധിജിയെ ഒഴിവാക്കി സവർക്കറിനെ ബോർഡിൽ സ്ഥാപിച്ചത് കർണ്ണാടകയിലോ നോർത്തിലോ അല്ല സാഹിബുമാരേ, നമ്മുടെ കേരളത്തിൽ തന്നെയാണ്'

MediaOne Logo

Web Desk

  • Published:

    21 Sep 2022 12:00 PM GMT

ലീഗുകാരേ കാര്യം പറഞ്ഞ് മനസിലാക്കുന്നതിലും ഭേദം ഒരു കിലോ ജീരകം  തൊലി കളയുന്നതാണെന്നറിയാം; ബാനർ വിവാദത്തെ ട്രോളി പി.വി അൻവർ
X

ആലുവ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി ആലുവയിൽ സ്ഥാപിച്ച ബാനറിൽ സവർക്കറുടെ ചിത്രം ഇടം പിടിച്ച സംഭവത്തിൽ ട്രോളുമായി പി.വി അൻവർ എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലീഗിനെ പരിഹസിച്ച് പോസ്റ്റിട്ടത്.

സവർക്കർ ഇടം പിടിച്ചത് ചൂണ്ടി കാണിച്ചപ്പോൾ കർണ്ണാടകയിൽ സ്വാതന്ത്ര്യദിനത്തിൽ ബി.ജെ.പി സ്ഥാപിച്ച ബോർഡാണതെന്നാണ് ലീഗ് അണികൾ ന്യായീകരിച്ചത് എന്നായിരുന്നു അൻവറിന്റെ പോസ്റ്റ്. ഗാന്ധിജിയെ ഒഴിവാക്കി സവർക്കറിനെ ബോർഡിൽ സ്ഥാപിച്ചത് കർണ്ണാടകയിലോ നോർത്തിലോ അല്ല സാഹിബുമാരേ, നമ്മുടെ കേരളത്തിൽ തന്നെയാണെന്നും ലീഗുകാരേ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതിലും ഭേദം ഒരു കിലോ ജീരകം എടുത്ത് അതിന്റെ തൊലി കളയുന്നതാണെന്നറിയാം എന്നായിരുന്നു അൻവറിന്റെ പോസ്റ്റ്. ബാനർ വിവാദമായതോടെ അതിൽ ഗാന്ധിയുടെ ചിത്രം ഒട്ടിച്ചു ചേർക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു അൻവറിന്റെ പോസ്റ്റ്.

'സവർക്കറെ പ്രതിഷ്ഠിച്ചത് വിവാദമായതിന്റെ പേരിൽ മാത്രം, അയാൾക്ക് പകരം കോൺഗ്രസ് ബാനറിൽ ഇടം പിടിച്ച മഹാത്മാവേ..അങ്ങേയ്ക്ക് പ്രണാമം എന്ന് പറഞ്ഞ് ഗാന്ധിയുടെ ചിത്രത്തോടെ മറ്റൊരു പോസ്റ്റും അൻവർ ഫേസ്ബുക്കിലിട്ടുണ്ട്. അതേസമയം, അതൊരു അച്ചടി പിശകായിരുവെന്നും അക്ഷരാഭ്യാസമില്ലാത്ത ഒരു സാധരണ പ്രവർത്തകന്റെ ഭാഗത്ത്നിന്നുമുണ്ടായ ഉത്തരവാദിത്ത രഹിതമായ സംഭവമാണെന്നുമാണ് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്.

'സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് ഇന്റർനെറ്റിൽ തിരയുമ്പോൾ സവർക്കറെ പോലുള്ളവരുടെ ചിത്രങ്ങളാണ് വരുന്നത്. കാശ് കൊടുത്തുവെച്ച ഫ്ളക്സാണത്. കാശ് കളയണ്ടാന്നുവെച്ച് അവിടെ ഗാന്ധിയുടെ പടംവെച്ചു''- മുഹമ്മദ് ഷിയാസ് മീഡിയവണിനോട് പറഞ്ഞു. അബദ്ധം മനസ്സിലായപ്പോൾ പ്രവർത്തകൻ മാപ്പുപറഞ്ഞെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. തങ്ങൾക്ക് പറ്റിയ തെറ്റ് സിപിഎമ്മാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആലുവ നെടുമ്പാശേരി എയർപോർട്ട് ജംഗ്ഷന് സമീപം കോട്ടായിയിൽ ദേശീയപാതയിൽ സ്ഥാപിച്ച ബാനറിലാണ് സവർക്കറുടെ ചിത്രവും ഇടം പിടിച്ചത്. രവീന്ദ്രനാഥ് ടാഗോർ, അബ്ദുൾകലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറിന്റെ ചിത്രവും ഇടം പിടിച്ചത്. രാഹുലിന്റെ യാത്ര എത്തുന്നതിന് മണിക്കൂറുകൾ മുൻപാണ് ബാനറിലെ സവർക്കർ ചിത്രം ഗാന്ധി ചിത്രമിട്ട് മൂടിയത്.

പി.വി അൻവറിന്റെ പോസ്റ്റ് വായിക്കാം...

ആലുവ ചെങ്ങമനാട് ജോഡോ യാത്രയുടെ പ്രചരണ ബോർഡിൽ സവർക്കർ ഇടം പിടിച്ചത് ചൂണ്ടി കാണിച്ചപ്പോൾ, കർണ്ണാടകയിൽ സ്വാതന്ത്ര്യദിനത്തിൽ ബിജെപി സ്ഥാപിച്ച ബോർഡാണതെന്നാണ് ലീഗ് അണികൾ ഒട്ടിക്കുന്ന നരേഷൻ ഗാന്ധിജിയെ ഒഴിവാക്കി സവർക്കറിനെ ബോർഡിൽ സ്ഥാപിച്ചത് കർണ്ണാടകയിലോ നോർത്തിലോ അല്ല സാഹിബുമാരേ,നമ്മുടെ കേരളത്തിൽ തന്നെയാണ്. അവിടുത്തെ കോൺഗ്രസ് നേതൃത്വം തെറ്റ് തിരുത്തിയിട്ടുണ്ട്.ഒഴിവാക്കിയ ഗാന്ധിജിയുടെ ചിത്രം വെച്ച് തങ്ങൾക്ക് പ്രിയപ്പെട്ട സവർക്കറിനെ അവർ മറച്ചിട്ടുണ്ട്. ലീഗുകാരേ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതിലും ഭേദം,ഒരു കിലോ ജീരകം എടുത്ത് അതിന്റെ തൊലി കളയുന്നതാണെന്നറിയാം.എങ്കിലും ഈ വീഡിയോ കൂടി ഇവിടെ കിടക്കട്ടേ..??



TAGS :

Next Story