Quantcast

'മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാഴ്ചബംഗ്ലാവിൽവെച്ചാൽ ആള് കൂടും'; നവകേരള സദസ്സ് പരാജയമെന്ന് രമേശ് ചെന്നിത്തല

പരിപാടിയുടെ പേരിൽ വൻതോതിൽ പണപ്പിരിവാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-11-19 05:44:25.0

Published:

19 Nov 2023 4:59 AM GMT

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാഴ്ചബംഗ്ലാവിൽവെച്ചാൽ ആള് കൂടും; നവകേരള സദസ്സ് പരാജയമെന്ന് രമേശ് ചെന്നിത്തല
X

കോട്ടയം: നവകേരള സദസ്സ് പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നതെന്നും തലപ്പാവ് വെച്ച് രാജഭരണകാലത്തെ ഓർമിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. വാസ്തവത്തിൽ ഈ മുഖ്യമന്ത്രിയേയും മന്ത്രിമാരെയുമാണ് കാഴ്ചബംഗ്ലാവിൽ വെക്കേണ്ടതെന്നും എങ്കിൽ ആള് കൂടുമെന്നും ചെന്നിത്തല പരിഹസിച്ചു. നവകേരള സദസ്സിനായി വാങ്ങിയ ബസ് മ്യൂസിയത്തിൽവെച്ചാൽ ലക്ഷക്കണക്കിനാളുകൾ കാണാനെത്തുമെന്ന സി.പി.എം നേതാവ് എ.കെ.ബാലന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം.

"നവകേരള സദസ്സെന്ന പേരിൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയപരിപാടിയാണ് നടക്കുന്നത്. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. പരാതി വാങ്ങാനാണെങ്കിൽ ഓൺലൈനിൽ വാങ്ങിയാൽ പോരേ. എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ച് മാമാങ്കം നടത്തുന്നത്"- രമേശ് ചെന്നിത്തല ചോദിക്കുന്നു. ആഡംബരം ഇല്ലെങ്കിൽ എന്തിനാണ് ഒന്നരക്കോടി രൂപ ചെലവാക്കിയത്. പരിപാടിയുടെ പേരിൽ വൻതോതിൽ പണപ്പിരിവാണ് നടക്കുന്നത്. പാർട്ടിക്കാർ ഉൾപ്പെടെ വൻ പണപ്പിരിവ് നടത്തുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

നവകേരള സദസ്സിനായി വാങ്ങിയ ബസ് ടെൻഡർ വെച്ച് വിറ്റാൽ ഇപ്പോൾ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നായിരുന്നു സി.പി.എം നേതാവ് എ.കെ.ബാലൻ കഴിഞ്ഞദിവസം പറഞ്ഞത്. ബസ് വാങ്ങാൻ ഇപ്പോൾ തന്നെ ആളുകൾ സമീപിച്ചെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ കാണാൻ വരുമെന്നുമായിരുന്നു ബാലന്റെ പ്രസ്താവന.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന നവകേരള സദസ്സിന്റെ രണ്ടാം ദിനമാണ് ഇന്ന്. കാസർകോട് ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. അതിനിടെ, ജില്ലയിലെ ക്ഷണിക്കപ്പെട്ടവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തി.

TAGS :

Next Story