Quantcast

'തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല;ആശങ്കപ്പെടേണ്ട സാഹചര്യമില്ല'; വിശദീകരണവുമായി ആർസിസി

മരുന്ന് മാറി നൽകിയ ഗ്ലോബല ഫാർമയിൽ നിന്ന് ഇനി മരുന്നുകൾ എടുക്കില്ലെന്നും ആർസിസി തീരുമാനം

MediaOne Logo

Web Desk

  • Published:

    9 Oct 2025 12:57 PM IST

തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല;ആശങ്കപ്പെടേണ്ട സാഹചര്യമില്ല; വിശദീകരണവുമായി ആർസിസി
X

തിരുവനന്തപുരം: മരുന്ന് മാറി നൽകിയ സംഭവത്തിൽ വിശദീകരണവുമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ലെന്നും രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർസിസി അറിയിച്ചു. മരുന്ന് മാറി നൽകിയ ഗ്ലോബല ഫാർമയിൽ നിന്ന് ഇനി മരുന്നുകൾ എടുക്കില്ലെന്നും ആർസിസി തീരുമാനം.

ഇതുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ ഡ്രഗ് കൺട്രോളറുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് മുന്നേ ഫാർമസി ജീവനക്കാർ പാക്കറ്റിൽ മരുന്നു മാറിയത് കണ്ടെത്തിയെന്നും ആർസിസിയുടെ വിശദീകരണം. പാക്കറ്റുകളിൽ എറ്റോപോസൈഡ് 50MG എന്നാണ് എഴുതിയിരുന്നത്. പാക്കറ്റിനുള്ളിലെ ബോട്ടിലിൽ ടെമോസോളോമൈഡ് 100MG എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ആശയക്കുഴപ്പം ഉണ്ടായതോടെ ടെമോസോളോമൈഡിന്റെ വിതരണം നിർത്തിവച്ചതായി ആർസിസി.

തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്നാണ് മാറി നൽകിയത്. ഗ്ലോബല ഫാർമ കമ്പനിയെ ആശുപത്രി കരിമ്പട്ടികയിൽപ്പെടുത്തി. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടും തൊണ്ടിയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സെഷൻസ് കോടതി ആയിരിക്കും കേസ് പരിഗണിക്കുക. വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്.

TAGS :

Next Story