Quantcast

'അവർ സമയം കിട്ടാൻ കാത്തിരിക്കുകയാണ്'; വീട് ഒഴിയാനുള്ള നോട്ടിസിൽ എസ്. രാജേന്ദ്രൻ

''60 പേർക്ക് നോട്ടിസ് നൽകിയപ്പോൾ എന്നോട് മാത്രമാണ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. പത്ത് സെന്റിൽ താഴെയുള്ളവരോട് ഒഴിഞ്ഞുപോകാൻ പറയാൻ പാടില്ലെന്നാണ് ഇടതുപക്ഷ നയം.''

MediaOne Logo

Web Desk

  • Published:

    26 Nov 2022 6:07 AM GMT

അവർ സമയം കിട്ടാൻ കാത്തിരിക്കുകയാണ്; വീട് ഒഴിയാനുള്ള നോട്ടിസിൽ എസ്. രാജേന്ദ്രൻ
X

മൂന്നാർ: വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ് കലക്ടർ നോട്ടിസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. പുറമ്പോക്ക് ഭൂമിയിലല്ല വീടുള്ളതെന്നും പട്ടയം ഉള്ള ഭൂമിയിലാണെന്നും അദ്ദേഹം 'മീഡിയവണി'നോട് പ്രതികരിച്ചു. വിഷയത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

60 പേർക്ക് നോട്ടിസ് നൽകിയപ്പോൾ എന്നോട് മാത്രമാണ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. ഏഴ് ദിവസത്തിനുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. പത്ത് സെന്റിൽ താഴെയുള്ളവരോട് ഒഴിഞ്ഞുപോകാൻ പറയാൻ പാടില്ലെന്നാണ് ഇടതുപക്ഷ നയം. ഇതിനു പിന്നിലുള്ളത് ഇപ്പോൾ ബോധ്യപ്പെടുന്നുണ്ട്. ഓരോ സമയത്തിനു വേണ്ടി അവർ കാത്തിരിക്കുകയാണെന്നാണ് മനസിലാകുന്നത്. സബ് കലക്ടർക്കു പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാനഗറിലെ ഒൻപത് സെന്റ് ഭൂമി പുറമ്പോക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകാൻ സബ് കലക്ടർ നോട്ടിസ് പുറത്തിറക്കിയത്. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്.

ഇക്കാനഗറിലെ എട്ട് സെന്റ് സ്ഥലത്താണ് രാജേന്ദ്രൻ കുടുംബസമേതം വീടുവച്ച് താമസിക്കുന്നത്. നിർദേശിച്ച സമയത്തിനകം ഒഴിഞ്ഞുപോയിട്ടില്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്ന് നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലം ഒഴിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് റവന്യു വകുപ്പിനോട് സംരക്ഷണം തേടുകയും ചെയ്തിട്ടുണ്ട്.

ഇക്കാനഗറിലെ സർവേ നമ്പർ 843, 843/മ എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. ഇവിടത്തെ ഭൂമി പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഇക്കാനഗർ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം സമർപ്പിച്ച രേഖകൾ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

Summary: 'They are waiting for their chance'; Former Devikulam MLA S. Rajendran responds to the notice to vacate the house in Ikka Nagar, Munnar

TAGS :

Next Story