Quantcast

കേസിൽ സുധാകരന് പങ്കില്ല, കൃത്യമായി അന്വേഷിച്ചാൽ ഡിജിപി ഉൾപ്പെടെ പലരും അകത്ത് പോകും: മോൻസൺ മാവുങ്കൽ

''എല്ലാം വിവരങ്ങളും ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്''

MediaOne Logo

Web Desk

  • Updated:

    2023-06-13 08:10:38.0

Published:

13 Jun 2023 7:49 AM GMT

monson mavunkal, k sudhakaran,monson case
X

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെ. സുധാകരന് പങ്കില്ലെന്ന് മോൺസൻ മാവുങ്കൽ. എല്ലാം വിവരങ്ങളും ഇഡിക്ക് കൈമാറിയിട്ടുണ്ട്. കേസ് കൃത്യമായി അന്വേഷിച്ചാൽ ഡിജിപി ഉൾപ്പെടെ പലരും അകത്ത് പോകുമെന്നും മോൻസൺ മാവുങ്കൽ പറഞ്ഞു.

'ഇത് കൃത്യമായി അന്വേഷിച്ചാൽ ഡിജിപി ഉൾപ്പെടെ പലരും അകത്ത് പോകും. മുഖ്യമന്ത്രിയുടെ പി.എസ് വരെ ഉള്‍പ്പെട്ട കേസാണ്. കെ സുധാകരന് കേസിൽ യാതൊരു പങ്കുമില്ല'- മോൻസൺ മാവുങ്കൽ പ്രതികരിച്ചു.

പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയാക്കി കഴിഞ്ഞ വെളളിയാഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘം എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വഞ്ചനാ കുറ്റം, വ്യാജ രേഖ ചമയ്ക്കൽ അടക്കമുളള വകുപ്പുകളാണ് സുധാകരനെതിരെ ചുമത്തിയിട്ടുളളത്. ഒപ്പം ചോദ്യംചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം സുധാകരന് നോട്ടീസും നൽകിയിരുന്നു. നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്ന് കെ.സുധാകരൻ അറിയിച്ചു. കേസിനെ കുറിച്ച് പഠിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് കെപിസിസി അധ്യക്ഷന്റെ തീരുമാനം.

സുധാകരനെ പ്രതി ചേർത്തിന് പിന്നാലെയാണ് ഐജി ലക്ഷ്മണിനെയും റിട്ടയേർഡ് ഡിഐജി എസ് സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് സംഘം പ്രതിയാക്കിയത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുളളത്. ഇത് സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം അന്വേഷണസംഘം എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ സമർപ്പിച്ചു. ഐജി ലക്ഷ്മണും റിട്ടയോർഡ് ഡിഐജി എസ് സുരേന്ദ്രനും പരാതിക്കാരിൽ പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന കണ്ടെത്തലാണ് ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. വിവാദത്തിൽ മാസങ്ങളോളം സസ്‌പെൻഷനിൽ കഴിഞ്ഞ ലക്ഷ്മണിനെ സമീപ കാലത്താണ് സർക്കാർ സർവീസിൽ തിരിച്ചെടുത്തത്.

TAGS :

Next Story