ഗാന്ധിനഗർ നഴ്സിങ് കോളേജ് റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു

കോട്ടയം: ഗാന്ധിനഗർ നഴ്സിങ് കോളേജ് റാഗിങ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹരജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളജിലെ അഞ്ച് വിദ്യാർത്ഥികളാണ് കേസിലെ പ്രതികൾ.
മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിന് ഒടുവിൽ പൊറുതിമുട്ടിയ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനതകളില്ലാത്ത പീഡനമാണ് ജൂനിയർ വിദ്യാർഥികൾ നേരിട്ടത്. സംഭവത്തിൽ സാമൂവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
പിറന്നാൾ ആഘോഷിക്കാൻ പണം നൽകാത്തതിന് പ്രതികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കോളജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്നതും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുകയും മുറുവുകളിലും കാലിലും ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് ഡംബൽ വെക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പ്രതികൾ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
Adjust Story Font
16