'600 പേര് പങ്കെടുത്ത പരിപാടിയിൽ 3000 പേർക്ക് ബ്രേക്ക് ഫാസ്റ്റ്'; അയ്യപ്പസംഗമത്തിന്റെ പേരിൽ നടന്നത് വൻ തട്ടിപ്പെന്ന് വി.ഡി സതീശൻ
അയ്യപ്പസംഗമത്തിന്റെ എല്ലാ ക്രെഡിറ്റും എടുത്ത സർക്കാർ വിവാദമായപ്പോൾ കയ്യൊഴിയുകയാണെന്ന് സതീശൻ പറഞ്ഞു

- Updated:
2026-02-17 07:24:24.0

പാലക്കാട്: അയ്യപ്പസംഗമത്തിന്റെ പേരിൽ സർക്കാർ നടത്തിയത് വൻ തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 600 പേർ പങ്കെടുത്ത പരിപാടിയിൽ 3000 പേർക്ക് ബ്രേക്ക് ഫാസ്റ്റും 4000 പേർക്ക് ലഞ്ചും 5000 പേർക്ക് ഡിന്നറും നൽകിയെന്ന് പറഞ്ഞ് പണം എഴുതിയെടുത്തിരിക്കുകയാണ്. അയ്യപ്പസംഗമത്തിൽ നടന്നത് വൻ തട്ടിപ്പാണ്. എല്ലാ തട്ടിപ്പും പുറത്തുകൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വിവാദമായപ്പോൾ സർക്കാർ കയ്യൊഴിയുകയാണ്. അയ്യപ്പസംഗമത്തിന്റെ ഫ്ലക്സിൽ മുഖ്യമന്ത്രിയുടെ പടം അയപ്പനെക്കാൾ വലുതായിരുന്നു. ആരൊക്കെ പണം തന്നു ആരുടെയൊക്കെ സ്‌പോൺസർഷിപ്പ് കിട്ടി എന്നെല്ലാം സർക്കാർ വിശദീകരിക്കണം. ദേവസ്വം മന്ത്രി കണക്ക് പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16
