Quantcast

വെറുതെ കല്ലിടുന്നാണോ വികസനം, മനുഷ്യത്വമില്ലെങ്കിൽ എന്ത് വികസനം ?- മുഖ്യമന്ത്രിയുടെ പഴയ ഓഡിയോ പങ്കുവെച്ച് വി.ടി ബൽറാം

' ഉത്തരവാദിത്തവും മനുഷ്യത്വവുമുള്ള വികസനത്തിന് എൽഡിഎഫിനൊപ്പം അണിനിരക്കൂ '

MediaOne Logo

Web Desk

  • Published:

    21 March 2022 8:12 AM GMT

വെറുതെ കല്ലിടുന്നാണോ വികസനം, മനുഷ്യത്വമില്ലെങ്കിൽ എന്ത് വികസനം ?- മുഖ്യമന്ത്രിയുടെ പഴയ ഓഡിയോ പങ്കുവെച്ച് വി.ടി ബൽറാം
X

കെ റെയിൽ കല്ലിടലിനെ തുടർന്ന് സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ തെരഞ്ഞെടുപ്പ് പ്രചാരണ കോൾ ഓഡിയോ പോസ്റ്റ് ചെയ്തു കോൺഗ്രസ് നേതാവ് വി.ടി ബൽറാം.

2016 ൽ സിപിഎമ്മിന്റെ പ്രചാരണ ഓഡിയോയാണ് വി.ടി ബൽറാം പങ്കുവച്ചിരിക്കുന്നത്.

' വികസനത്തിന്റെ പേരില് എന്തൊക്കെയാണ് ചിലർ കാട്ടിക്കൂട്ടുന്നത്, വെറുതെ കല്ലിടുന്നതാണോ വികസനം. പ്രകൃതിയെ തകർത്താണോ പുരോഗതി വരേണ്ടത്, മനുഷ്യത്വമില്ലെങ്കിൽ എന്ത് വികസനം. ഉത്തരവാദിത്തവും മനുഷ്യത്വവുമുള്ള വികസനത്തിന് എൽഡിഎഫിനൊപ്പം അണിനിരക്കൂ. എൽഡിഎഫ് വരും എല്ലാം ശരിയാകും' എന്ന് പിണറായി വിജയന്റെ ശബ്ദത്തിൽ പറയുന്നതാണ് ഓഡിയോ.

ഇങ്ങനെയാണ് അദ്ദേഹം കടന്നുവന്നത്, ഈ വാക്കുകൾക്കാണ് അന്ന് ഇന്നാട്ടിലെ ജനങ്ങൾ പിന്തുണ നൽകിയത്, അദ്ദേഹം വന്നു എല്ലാം ശരിയായി- ബൽറാം പരിഹസിച്ചു.


സംസ്ഥാനത്ത് കെ-റെയിൽ കല്ലിടലിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. കെ-റെയിൽ ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞതിനെ തുടർന്ന് കോട്ടയം നട്ടാശേരിയിൽ ജനങ്ങൾ പ്രതിഷേധിക്കുന്നു. മലപ്പുറം തിരുന്നാവായയിൽ കല്ലിടൽ താത്കാലികമായി നിർത്തിവെച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് നടപടി. കോഴിക്കോട് മീഞ്ചന്തയിൽ കെ റെയിൽ കല്ല് പിഴുത് മാറ്റി.

മലപ്പുറം തിരുനാവായിൽ കെ റെയിൽ കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധത്തെ തുടർന്ന് കെ റെയിൽ ഉദ്യോഗസ്ഥർ പ്രദേശത്തെത്തിയില്ല. ജില്ലയിൽ കല്ലിടൽ താത്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഇന്നും തിരുന്നാവയയിൽ ഉണ്ടായത്. സൗത്ത് പല്ലാറിലാണ് ഇനി കെ-റെയിൽ കല്ല് സ്ഥാപിക്കാനുള്ളത്. ഉദ്യോഗസ്ഥരെത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ സംഘടിച്ചു , പ്രതിഷേധമുയർത്തി.

അതേസമയം കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനിൽകാന്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഡിജിപിയുടെ നിർദ്ദേശം. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിർദേശം.

സിൽവർലൈൻ പദ്ധതിക്ക് എതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വീണ്ടും വ്യക്തമാക്കി. സിൽവർലൈൻ കല്ലുകൾ പിഴുതെറിഞ്ഞ് ജയിലിൽ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലിൽ പോകാൻ യുഡിഎഫ് നേതാക്കൾ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സതീശൻ പറഞ്ഞു.

അതേസമയം കെ -റെയിൽ കല്ലുകൾ പിഴുതെറഞ്ഞാൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല നടക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരമാണ് നടക്കുന്നത്. ചങ്ങനാശേരി സമരകേന്ദ്രമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

TAGS :

Next Story