Quantcast

സാകിര്‍ നായികിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് സ്വാധി പ്രാചി

MediaOne Logo

Khasida

  • Published:

    4 May 2018 3:57 AM GMT

സാകിര്‍ നായികിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് സ്വാധി പ്രാചി
X

സാകിര്‍ നായികിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് സ്വാധി പ്രാചി

സൌദി അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോയി സാകിര്‍ നായികിന്റെ തലയറുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മരത്തിന് മുകളില്‍ കൊണ്ടുപോയി തൂക്കിയിടുന്നവര്‍ക്ക് 50 ലക്ഷം പ്രതിഫലം കൊടുക്കുന്നതായിരിക്കും.

ഇസ്‍ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ തലയെടുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് വിഎച്ച്‍പി നേതാവ് സ്വാധി പ്രാചി. ഉത്തരാഖണ്ഡിലെ റൂര്‍കില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോടായാണ് സ്വാധിപ്രാചി ഇത്തരമൊരു പ്രസ്‍താവന നടത്തിയത്.

മതപണ്ഡിതന്‍ ചമഞ്ഞ് തീവ്രവാദികളെ ആക്രമണത്തിന് തയ്യാറെടുപ്പിക്കയാണ് സാകിര്‍‌. ഇതിനെതിരെ ആരും ഫത്‍വ പുറപ്പെടുവിക്കുന്നില്ല. സൌദി അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോയി സാകിര്‍ നായികിന്റെ തലയറുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മരത്തിന് മുകളില്‍ കൊണ്ടുപോയി തൂക്കിയിടുന്നവര്‍ക്ക് 50 ലക്ഷം പ്രതിഫലം കൊടുക്കുന്നതായിരിക്കും. സ്വാധിപ്രാചിയുടേതായി പ്രചരിക്കുന്ന വീഡിയോയില്‍ അവര്‍ പറയുന്നു.

സാകിര്‍ നായിക് ഒരു മതപ്രഭാഷകനായതുകൊണ്ടല്ല, ഭീകരവാദിയാണ് എന്നതിനാലാണ് താന്‍ അദ്ദേഹത്തിന്റെ തലയെടുക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചതെന്നാണ് പിന്നീട് അവര്‍ തന്റെ പ്രസ്താവനയ്ക്ക് നല്‍കിയ വിശദീകരണം. തനിക്ക് വ്യക്തിപരമായി കൊടുക്കാന്‍ കഴിയുന്ന തുക എന്ന അര്‍ത്ഥത്തിലാണ് ഈ തുക പ്രഖ്യാപിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മദ്രസകളില്‍ ജോലിചെയ്യുന്ന എല്ലാ മതധ്യാപകരുടെയും ഭീകരബന്ധത്തെക്കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഉത്തരാഖണ്ഡിലെ തന്റെ പ്രസ്താവനയ്ക്ക് ശേഷം തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നെന്നും, അത് ഇന്ത്യക്ക് പുറത്തുനിന്ന് ആയിരുന്നുവെന്നും അവര്‍ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു വിളിച്ചയാളുടെ ലക്ഷ്യം. ഷാഹിദ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ എന്നെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിഷയത്തില്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹുസ്സൈനി ടൈഗേര്‍സ് എന്ന് അറിയപ്പെടുന്ന ഷിയാ ഗ്രൂപ്പ് സാകിര്‍ നായികിന്റെ തലക്ക് 15 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സാകിര്‍ നായക് അല്ല വില്ലനാണെന്നും അദ്ദേഹം പ്രവാചകനെ അപമാനിച്ചെന്നും അദ്ദേഹത്തെ ആരെങ്കിലും കൊല്ലുകയാണെങ്കില്‍ അവര്‍ക്ക് 15 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും സംഘത്തലവന്‌ സയിദ് കല്‍ബെ ഹുസൈന്‍ നഖ്‍വി തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ ആക്രമണത്തിന് പ്രേരണയായത് സാകിര്‍ നായികിന്റെ പ്രസംഗങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ടിവി ചാനലായ പീസ് ടിവിക്ക് ഇന്ത്യയിലും ബംഗ്ലാദേശിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

TAGS :

Next Story