Quantcast

പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടബലാത്സംഗം ചെയ്തു,കുഞ്ഞ് മരിച്ചു

MediaOne Logo

Jaisy

  • Published:

    12 May 2018 2:42 PM GMT

പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടബലാത്സംഗം ചെയ്തു,കുഞ്ഞ് മരിച്ചു
X

പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടബലാത്സംഗം ചെയ്തു,കുഞ്ഞ് മരിച്ചു

ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്

പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുഡ്ഗാവിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഭര്‍ത്താവുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു അമ്മയും കുഞ്ഞും.

ഐഎംടി മനേസറിനടുത്തുള്ള ഗ്രാമത്തിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്. ഇവിടെ നിന്നാണ് അര്‍ദ്ധരാത്രിയില്‍ ഓട്ടോ വിളിക്കുന്നത്. യുവതിയും കുഞ്ഞും ഓട്ടോയില്‍ കയറുമ്പോള്‍ മൂന്ന് പുരുഷന്‍മാരും ഓട്ടോയിലുണ്ടായിരുന്നു. അവര്‍ തുടക്കം മുതലേ തന്നെ ഉപദ്രവിക്കുന്നുണ്ടായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഉപദ്രവം കടുത്തപ്പോള്‍ കുഞ്ഞ് കരയാന്‍ തുടങ്ങി. ഇത് കണ്ട അക്രമികള്‍ കുഞ്ഞിനെ ഓട്ടോയില്‍ നിന്നും വലിച്ചെറിഞ്ഞു. തുടര്‍ന്നായിരുന്നു യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. കേസിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും എന്നാല്‍ യുവതി വൈദ്യപരിശോധനക്ക് വിസമ്മിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ മാസത്തിനിടയില്‍ ഇത് മൂന്നാമത്തെ ബലാത്സംഗമാണ് ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഹ്തകില്‍ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. 26കാരി ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗത്തിനിരയായി. തുടര്‍ന്ന ഇവരെ അബോധവാസ്ഥയില്‍ ഗുഡ്ഗാവിലുള്ള വീടിന് സമീപം കണ്ടെത്തുകയായിരുന്നു.

TAGS :

Next Story