Quantcast

"ചോദ്യംചോദിക്കാതെ മോദിയുടെ പ്രസംഗവും കേട്ടിരിക്കുന്നു"; ടൈംസ് നൌ, സീ ന്യൂസ് അഭിമുഖങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

MediaOne Logo

Sithara

  • Published:

    24 May 2018 1:18 AM GMT

ചോദ്യംചോദിക്കാതെ മോദിയുടെ പ്രസംഗവും കേട്ടിരിക്കുന്നു; ടൈംസ് നൌ, സീ ന്യൂസ് അഭിമുഖങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ
X

"ചോദ്യംചോദിക്കാതെ മോദിയുടെ പ്രസംഗവും കേട്ടിരിക്കുന്നു"; ടൈംസ് നൌ, സീ ന്യൂസ് അഭിമുഖങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

മോദിയോട് ചോദ്യംചോദിക്കാന്‍ ധൈര്യമില്ലാത്ത മാധ്യമങ്ങള്‍ അദ്ദേഹത്തിനായി പിആര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും വിമര്‍ശമുയര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ നടത്തിയ അഭിമുഖങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശം. നടന്നത് അഭിമുഖമല്ലെന്നും മോദിയുടെ പ്രസംഗമാണെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശം. മോദിയോട് ചോദ്യംചോദിക്കാന്‍ ധൈര്യമില്ലാത്ത മാധ്യമങ്ങള്‍ അദ്ദേഹത്തിനായി പിആര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും പരാതിയുണ്ട്.

സീ ന്യൂസിനായി സുധീര്‍ ചൌധരിയും ടൈംസ് നൌവിനായി രാഹുല്‍ ശിവശങ്കറും നവിക കുമാറുമാണ് മോദിയെ ഇന്‍റര്‍വ്യു ചെയ്തത്. ആത്മപ്രശംസയ്ക്ക് അവസരം നല്‍കുന്ന ചോദ്യങ്ങളാണ് മോദിയോട് അവതാരകര്‍ ചോദിച്ചതെന്നാണ് പ്രധാന പരാതി. ജിഡിപി എന്താണെന്ന് ജനങ്ങള്‍ അറിയുന്നതുതന്നെ മോദി പ്രധാനമന്ത്രിയായ ശേഷമല്ലേ, പിടിഎം ആണോ (പുടിന്‍-ട്രംപ്-മോദി) ഇപ്പോള്‍ ലോകക്രമം നിശ്ചയിക്കുന്നത്, എങ്ങനെയാണ് ഇങ്ങനെ ഉന്മേഷവാനായിരിക്കുന്നത്, വിദേശത്ത് പോകുമ്പോള്‍ ഇന്ത്യയുടെ വികസനത്തെ കുറിച്ച് എന്താണ് പറയാറുള്ളത്, ഭരണത്തില്‍ എന്തൊക്കെ നേടി, എന്തൊക്കെയാണ് ചെയ്യാന്‍ ബാക്കിയുള്ളത്, പരിചയമില്ലാത്ത ആളുകളുമായി എങ്ങനെയാണ് ഇത്ര പെട്ടെന്ന് സൗഹൃദത്തിലാവുന്നത്, താങ്കളൊരു ദരിദ്രനെപ്പോലെയാണ് ജീവിക്കുന്നത്. സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. വിദേശ യാത്രകളില്‍ വിമാനത്തില്‍ തന്നെയാണ് ഉറക്കം. എവിടെ നിന്നാണ് ഇത്രയും ഊര്‍ജ്ജം ലഭിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.

പ്രധാനമന്ത്രിയോട് ഇന്ധന വില വര്‍ധനയെക്കുറിച്ച് ചോദിച്ചോ? തൊഴിലില്ലായ്മയെ കുറിച്ച് ചോദിച്ചോ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ച് ചോദിച്ചോ? നോട്ട് നിരോധ, ജിഎസ്‍ടി ആഘോതത്തെ കുറിച്ച് ചോദിച്ചോ? സുപ്രിംകോടതിയിലെ പ്രതിസന്ധിയെ കുറിച്ച് ചോദിച്ചോ എന്നെല്ലാമുള്ള വിമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

TAGS :

Next Story