Quantcast

ശമ്പളം ചോദിച്ചതിന് വീട്ടുജോലിക്കാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി മാലിന്യക്കൂനയില്‍ തള്ളി

MediaOne Logo

Jaisy

  • Published:

    31 May 2018 1:28 PM GMT

ശമ്പളം ചോദിച്ചതിന് വീട്ടുജോലിക്കാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി മാലിന്യക്കൂനയില്‍ തള്ളി
X

ശമ്പളം ചോദിച്ചതിന് വീട്ടുജോലിക്കാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി മാലിന്യക്കൂനയില്‍ തള്ളി

ഡല്‍ഹിയില്‍ വീട്ടുവേല ചെയ്യുകയായിരുന്നു പെണ്‍കുട്ടി

ശമ്പളം ചോദിച്ചതിന് വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ മൂന്നു കഷണങ്ങളാക്കി വെട്ടിനുറുക്കി മാലിന്യക്കൂനയില്‍ തള്ളി. ഝാര്‍ഖണ്ഡ് സ്വദേശിയായ പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ വീട്ടുവേല ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന ആളോടാണ് ശമ്പളം ചോദിച്ചത്. മെയ് നാലിനാണ് പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങള്‍ മാലിന്യത്തില്‍ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം മിയാന്‍വാലി നഗറില്‍ പൊലീസ് സിസിടിവി ക്യാമറകള്‍ വച്ചു. ഇരുനൂറോളം വീടുകള്‍ ഈ പ്രദേശത്തുണ്ട്. പെണ്‍കുട്ടിയുടെ കൊലപാതകത്തിന് ശേഷം ഝാര്‍ഖണ്ഡ് സ്വദേശിയായ മന്‍ജീത് കാര്‍കേത്തയെ കാണാനില്ലെന്ന് കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ ഗ്രാമത്തില്‍ ചെന്നെങ്കിലും കണ്ടുപിടിക്കാനായില്ല. മെയ് 17ന് ഡല്‍ഹിയിലെ വാടകവീട്ടില്‍ ഇയാളെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഡല്‍ഹിയില്‍ നല്ല ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ കൊണ്ടുവന്നതെന്നും പ്രതി പറഞ്ഞു. പിന്നീട് വീട്ടുവേലയ്ക്ക് നിര്‍ത്തുകയായിരുന്നു. കുട്ടിയുടെ ശമ്പളം മഞ്ജീത് ആണ് കൈപ്പറ്റിയിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീട്ടുജോലി നിര്‍‌ത്തിയ പെണ്‍കുട്ടി മഞ്ജീതിനോട് പണം ആവശ്യപ്പെട്ടു. ഇതാണ് കൊലപതാകത്തില്‍ കലാശിച്ചത്.

TAGS :

Next Story