Quantcast

കൂട്ടമാനഭംഗത്തിനിരയായ സ്ത്രീ കുഞ്ഞിന്റെ മൃതദേഹവുമായി ഡല്‍ഹി മെട്രോയില്‍

MediaOne Logo

Jaisy

  • Published:

    1 Jun 2018 11:50 AM GMT

കൂട്ടമാനഭംഗത്തിനിരയായ സ്ത്രീ കുഞ്ഞിന്റെ മൃതദേഹവുമായി ഡല്‍ഹി മെട്രോയില്‍
X

കൂട്ടമാനഭംഗത്തിനിരയായ സ്ത്രീ കുഞ്ഞിന്റെ മൃതദേഹവുമായി ഡല്‍ഹി മെട്രോയില്‍

ഹരിയാനയില്‍ ഓട്ടോറിക്ഷയില്‍ വച്ച് മെയ് 30നാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്

കൂട്ടമാനഭംഗത്തിനിടെ അക്രമികള്‍ വലിച്ചറിഞ്ഞ് കൊന്ന കുഞ്ഞിന്റെ മൃതദേഹവുമായി യുവതി ആശുപത്രിയിലേക്ക് പുറപ്പെട്ടത് ഡല്‍ഹി മെട്രോയില്‍. ഹരിയാനയില്‍ ഓട്ടോറിക്ഷയില്‍ വച്ച് മെയ് 30നാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്.

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചുവെന്ന സത്യം അംഗീകരിക്കാന്‍ മനസ് വരാതെ വന്നതോടെയാണ് ഇരുപത്തിമൂന്നുകാരിയായ ആ അമ്മ ആശുപത്രിയിലേക്കും തുടര്‍ന്ന് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്കും മൃതദേഹവുമായി പോയത്. തന്റെ കുഞ്ഞ് മരിച്ചില്ലെന്നും അതിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുവതി. ഇതിന് വേണ്ടി ഡോക്ടര്‍മാരെ കാണാനുള്ള നെട്ടോട്ടത്തിലായിരുന്നു യുവതി.

ഐഎംടി മനോസാര്‍ സ്വദേശിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ ഡല്‍ഹി ഗുരുഗ്രാം എക്സപ്രസ് ഹൈവേക്ക് സമീപമുള്ള റോഡില്‍ വച്ച് ബലാത്സംഗത്തിനിരയാവുകയായിരുന്നു. പീഡന ശ്രമത്തിനിടെ കരഞ്ഞ കുഞ്ഞിനെ അക്രമികള്‍ ഓട്ടോയില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

അക്രമികള്‍ പോയപ്പോള്‍ കുഞ്ഞിനെ അന്വേഷിച്ച നടന്ന യുവതിക്ക് ജീവനറ്റ കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. മരിച്ചതറിയാതെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി യുവതി തന്റെ ഭര്‍തൃവീട്ടില്‍ എത്തി. തുടര്‍ന്ന് അവിടെയുള്ള ഡോക്ടര്‍ കുട്ടി മരിച്ചുവെന്ന് അറിയിച്ചങ്കിലും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാകാതെ നിസഹായയായ യുവതി തുഗ്ലക്ബാദിലെ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. അവിടെ നിന്ന് മെട്രോയില്‍ കയറി മറ്റൊരു ഡോക്ടറിനെയും യുവതി കുട്ടിയെ രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായെത്തി. അവിടെയും നിരാശയായിരുന്നു ഫലം. കുട്ടി മരിച്ചിട്ട് മണിക്കൂറുകളായി എന്ന് ഡോക്ടര്‍ വിധിയെഴുതി.

ഇതോടെ ഗുരുഗ്രാമില്‍ തിരികെയെത്തിയ യുവതി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തന്റെ കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ നിന്ന് മൂന്ന് പേര്‍ വലിച്ചെറിഞ്ഞു എന്നാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നത്. പിന്നീടാണ് പീഡനം നടന്നുവെന്ന് യുവതി പൊലീസിനെ അറിയിച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story