Quantcast

ജെഎന്‍യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി വിദ്യാര്‍ഥി നേതാവ് ബലാത്സംഗം ചെയ്തതായി പരാതി

MediaOne Logo

Jaisy

  • Published:

    3 Jun 2018 3:43 AM GMT

ജെഎന്‍യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി വിദ്യാര്‍ഥി നേതാവ് ബലാത്സംഗം ചെയ്തതായി പരാതി
X

ജെഎന്‍യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി വിദ്യാര്‍ഥി നേതാവ് ബലാത്സംഗം ചെയ്തതായി പരാതി

ശനിയാഴ്ച ജെഎന്‍യു ഹോസ്റ്റലിലാണ് സംഭവം നടന്നത്

ജെഎന്‍യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി സഹപാഠിയും എഐഎസ്എ പ്രവര്‍ത്തകനുമായ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. ശനിയാഴ്ച ജെഎന്‍യു ഹോസ്റ്റലിലാണ് സംഭവം നടന്നത്.

ജെഎന്‍യുവിലെ ഒന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ഥിനിയാണ്(28)ബലാത്സംഗത്തിനിരയായത്. സര്‍വ്വകലാശാലയിലെ മറ്റൊരു വിദ്യാര്‍ഥിയായ ആന്‍മോള്‍ രത്തനാണ് കേസിലെ പ്രതി. രത്തനെതിരെ വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സായ്റാത്ത് എന്ന സിനിമയുടെ സിഡി ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ തനിക്ക് നല്‍കണമെന്ന് വിദ്യാര്‍ഥിനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതുകണ്ട രത്തന്‍ സിഡി തന്റെ കയ്യിലുണ്ടെന്നും ഹോസ്റ്റലിലേക്ക് വന്നാല്‍ സിഡി നല്‍കാമെന്നും പറഞ്ഞു. അവിടെ വച്ച് രത്തന്‍ കൂള്‍ഡ്രിംഗ്സ് ആണെന്ന് പറഞ്ഞു ഒരു ദ്രാവകം കുടിക്കാന്‍ നല്‍കിയെന്നും ബോധം പോയ തന്നെ ബലാത്സംഗം ചെയ്തതായും വിദ്യാര്‍ഥിനി പൊലീസിനോട് പറഞ്ഞു. സംഭവം പുറത്തു പറയരുതെന്നും രത്തന്‍ ഭീഷണിപ്പെടുത്തി.

രത്തനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എഐഎസ്എ രത്തനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സംഘടനയുടെ മുന്‍നിര നേതാവായിരുന്നു രത്തന്‍. വിദ്യാര്‍ഥിനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി എഐഎസ്എ ഡല്‍ഹി സെക്രട്ടറി അശുതോഷ് കുമാര്‍ വ്യക്തമാക്കി

TAGS :

Next Story