രാജസ്ഥാൻ നിയമസഭ സമ്മേളനം; സഭയില്‍ ബി.ജെ.പി എം.എല്‍.എമാരുടെ ബഹളം
ബി.ജെ.പി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തെന്നും കോടികള്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി ശാന്തികുമാര്‍ ധരിവാള്‍ പറഞ്ഞു

രാജസ്ഥാന്‍ നിയമസഭയില്‍ അശോക് ഗെഹ്‍ലോട്ട് സര്‍ക്കാര്‍ നല്‍കിയ വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു. ബി.ജെ.പി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തെന്നും കോടികള്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി ശാന്തികുമാര്‍ ധരിവാള്‍ പറഞ്ഞു. ഇതിനിടെ ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ ബഹളമുണ്ടാക്കി.
രാജസ്ഥാനില്‍ ഉടലെടുത്ത രാഷ്ട്രീയ നാടകം അവസാന ഘട്ടത്തിലാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും- സച്ചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചതോടെ എല്ലാം ശാന്തമായിരുന്നു. ആ ഘട്ടത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള ബി.ജെ.പി തീരുമാനം. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസ് വിശ്വാസ പ്രമേയം കൊണ്ട് വരുന്നത്. അങ്ങനെ വന്നാല്‍ സ്പീക്കർക്ക് വിശ്വാസ പ്രമേയം എടുക്കുകയും ശബ്ദ വോട്ടിനിടുകയും ചെയ്യാം. 120 പേരുടെ പിന്തുണ സർക്കാരിനുണ്ട്.
സച്ചിൻ പൈലറ്റ് അടക്കമുള്ള 19 എംഎൽഎമാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഗെഹ് ലോട്ട് ഉറപ്പുനൽകിയിട്ടുണ്ട്. എം.എല്‍.എമാരായ ഭൻവർ ശര്‍മ്മ, വിശ്വേന്ദ്ര സിങ് എന്നിവരുടെ സസ്പെന്‍ഷന്‍ കോണ്‍ഗ്രസ് പിന്‍ലിച്ചിരുന്നു.
കോണ്‍ഗ്രസിൽ ലയിച്ച ബി.എസ്.പി എം.എൽ.എമാരെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കണമെന്ന ബി.ജെ.പി ആവശ്യം ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു.
Adjust Story Font
16

