Quantcast

സുരക്ഷ സര്‍ക്കാര്‍ ഒരുക്കണം: രാത്രി ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി

യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല ഇത് ഭരണഘടനാ വിരുദ്ധമെന്നും കോടതി

MediaOne Logo

Web Desk

  • Published:

    16 April 2021 1:39 PM IST

സുരക്ഷ സര്‍ക്കാര്‍ ഒരുക്കണം: രാത്രി ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി
X

രാത്രികാല ജോലിയിലെ സുരക്ഷാ പ്രശ്നത്തിന്‍റെ പേരില് സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നുമാണ് കോടതി നിര്‍ദേശം. 1948ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് 7 മണിക്ക് ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. സ്ത്രീകളുടെ ജോലി സമയം നിജപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ സുരക്ഷ മാനിച്ചായിരുന്നു ഈ ചട്ടം പ്രാവര്‍ത്തികമാക്കിയിരുന്നത്. എന്നാല്‍ കൊല്ലം സ്വദേശിനിയായ ട്രീസയെന്ന 25 കാരിയാണ് ഇത്തരമൊരു വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്.

ഫയര്‍ ആന്‍റ് സെയ്ഫ്റ്റി എഞ്ചിനീയറിംഗ് ബിരുദമുള്ള തനിക്ക് ഫയര്‍ ആന്‍റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിക്കുന്നുവെന്നാണ് ഹരജിക്കാരിയുടെ പരാതി. അപേക്ഷ ക്ഷണിച്ചപ്പോള്‍ തന്നെ സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. തുല്യ യോഗ്യതയുണ്ടായിട്ടും സ്ത്രീയായതിന്‍റെ പേരില്‍ അവസരം നിഷേധിക്കുന്നുവെന്നും ഹരജിക്കാരി ചൂണ്ടികാട്ടി.

തുടര്‍ന്നാണ് യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്ന് കോടതി നിര്‍ദേശിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ ഹരജിക്കാരിയുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് അനു ശിവരാമന്‍റേതാണ് സുപ്രധാന വിധി.

TAGS :

Next Story