Quantcast

നെയ്മറിന്‍റേത് അവസാന ലോകകപ്പോ? സൂപ്പര്‍ താരം ബൂട്ടഴിക്കുമോ?

താൻ ഖത്തർ ലോകകപ്പിനെ അവസാന ലോകകപ്പ് പോലെയാകും കാണുക എന്ന് നെയ്മർ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-12-09 22:27:51.0

Published:

9 Dec 2022 10:22 PM GMT

നെയ്മറിന്‍റേത് അവസാന ലോകകപ്പോ? സൂപ്പര്‍ താരം ബൂട്ടഴിക്കുമോ?
X

സ്വപ്ന സെമിഫൈനല്‍ പ്രതീക്ഷിച്ചവരെയെല്ലാം നിരാശരാക്കിക്കൊണ്ട് ബ്രസീല്‍ ആദ്യ ക്വാര്‍ട്ടറില്‍ പുറത്തായതോടെ ഫുട്ബോള്‍ ആരാധകര്‍ക്കിന്ന് നിരാശയുടെ ദിനം. എങ്കിലും രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനെ ഷൂട്ടൌട്ടില്‍ മറികടന്ന് അര്‍ജന്‍റീന സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.

ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതോടെ ഇത് നെയ്മറിന്‍റെ അവസാന ലോകകപ്പായിരിക്കുമോയെന്നതാണ് ആരാധകരുടെ ഇടയിലും സോഷ്യല്‍ മീഡിയയിലെല്ലാം ഇപ്പോള്‍ പ്രധാന ചര്‍ച്ച. പ്രായം 31ലേക്ക് കടക്കുന്ന നെയ്മർ ഇനി ഒരു ലോകകപ്പിൽ കൂടി ബ്രസീല്‍ ജഴ്സിയിലുണ്ടാകുമോ എന്ന കാര്യമാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്.

താൻ ഖത്തർ ലോകകപ്പിനെ അവസാന ലോകകപ്പ് പോലെയാകും കാണുക എന്ന് നെയ്മർ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നു. ' ഖത്തറിലേത് എന്റെ അവസാന ലോകകപ്പായിരിക്കും. രാജ്യത്തിനുവേണ്ടി കിരീടം നേടാന്‍ എന്റെ പരമാവധി ഞാന്‍ ശ്രമിക്കും. എന്റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണത്. ലോകകപ്പിനുശേഷം കളിക്കാനുള്ള കരുത്ത് എനിക്കുണ്ടോ എന്നറിയില്ല.' -അന്ന് നെയ്മർ പറഞ്ഞത്.

ബ്രസീലിനെ സംബന്ധിച്ച് ക്രൊയേഷ്യക്കെതിരായ പോരാട്ടത്തില്‍‌ ആദ്യം ലീഡ് ചെയ്തത് ബ്രസീല്‍ ആണെങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ ഗോള്‍ മടക്കി ക്രൊയേഷ്യ തിരികെ വരികയായിരുന്നു. അങ്ങനെ മത്സരം ഷൂട്ടൌട്ടിലേക്ക് കൊണ്ടെത്തിച്ച ക്രൊയേഷ്യ ലിവാക്കോവിച്ചിന്‍റെ ഗോള്‍കീപ്പിങ് മികവില്‍ ബ്രസീലിനെ മറികടക്കുകയായിരുന്നു.

തോല്‍വിയിലും നെയ്മറിന്‍റെ നേട്ടത്തെയോര്‍ത്ത് ബ്രസീല്‍ ആരാധകര്‍ക്ക് അഭിമാനിക്കാം. എക്സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തില്‍ ആദ്യം സ്കോര്‍ ചെയ്തത് നെയ്മര്‍ ആ്. അധികസമയത്തിന്‍റെ ഇന്‍ജുറി ടൈമിലായിരുന്നു നെയ്മറിന്‍റെ എണ്ണം പറഞ്ഞ ഗോള്‍ വന്നത്.

അസാധാരണമായൊരു വ്യക്തിഗത പ്രകടനത്തിന് മാത്രമേ കളിയുടെ സമനിലപ്പൂട്ട് പൊട്ടിക്കാന്‍ സാധിക്കൂ എന്ന് ഉറപ്പായിരുന്നു. പക്വറ്റയുമായി ഒരു സബ് ലൈം വൺ ടു കളിച്ചു ബോക്സിൽ കടന്നതിനു ശേഷം ലിവാക്കോവിച്ചിനെ കബളിപ്പിച്ച ശേഷം അതിമനോഹരമായ ഒരു ഫിനിഷ്. ആ നിമിഷം ബ്രസീല്‍ ആരാധകര്‍ വിജയമുറപ്പിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. അധിക സമയത്തിന്‍റ 117ാം മിനുട്ടില്‍ ബ്രൂണോ പെറ്റ്‌കോവിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിക്കുകയായിരുന്നു. പിന്നീട് നടന്ന ഷൂട്ടൌട്ട് ബ്രസീലിന്‍റെ വിധിയെഴുതി.

ക്രൊയേഷ്യക്കെതിരായ മത്സരത്തിലെ നിര്‍ണായക ഗോള്‍ നേട്ടത്തോടെ നെയ്മറിന്റെ ഗോള്‍ നേട്ടം ഇതിഹാസ താരം പെലെയ്‌ക്കൊപ്പമെത്തി. 92 മത്സരങ്ങളില്‍ നിന്ന് പെലെ 77 ഗോള്‍ നേടിയപ്പോള്‍ 124 മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ 77 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയത്.

ബ്രസീല്‍ വീണു, ക്രൊയേഷ്യ സെമിയില്‍

ഖത്തർ ലോകകപ്പിൽ പന്ത് തട്ടാൻ ഇനി കാനറികളില്ല. ക്വാർട്ടർ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ ക്രൊയേഷ്യ വീഴ്ത്തി. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാലുവട്ടം പന്ത് ബ്രസീൽ കോട്ടക്കുള്ളിൽ കയറ്റി. എന്നാൽ ബ്രസീലിന്റെ രണ്ടു താരങ്ങൾ കിക്ക് പാഴാക്കി. റോഡ്രിഗോയും മാർക്വിനോസുമാണ് കിക്ക് നഷ്ടപ്പെടുത്തിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്‌ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നീട് നികോള വ്‌ളാസിചും ഗോൾ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടർന്ന് വന്ന മോഡ്രിച്ചും ഗോളാക്കി. പിന്നീട് വന്ന പെഡ്രോ മഞ്ഞ പടയ്ക്ക് ആശ്വാസമേകിയപ്പോൾ ഒർസിച് സമ്മർദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോൾ നേടി. എന്നാൽ അടുത്ത ക്വിക്കെടുത്ത മാർക്വിനോസിന് ടീമിന്റെ പ്രതീക്ഷകൾ കാക്കാനായില്ല. റോഡ്രിഗോയടിച്ച ഷോട്ട് ലിവാക്കോവിച്ച് തടഞ്ഞപ്പോൾ മാർക്വിനോസിന്റെ കിക്ക് പോസ്റ്റിനടിച്ച് പുറത്തായി.നെയ്മറിന്റെ ഗോളിൽ അധിക സമയത്തിൽ ലീഡെടുത്ത ബ്രസീലിനെതിരെ ക്രൊയേഷ്യ തിരിച്ചടിക്കുകയായിരുന്നു. അധിക സമയത്തിൽ 117ാം മിനുട്ടിലാണ് ബ്രൂണോ പെറ്റ്‌കോവിച്ചിലൂടെ ക്രോട്ടുകൾ സമനില പിടിച്ചത്. ഒർസിചാണ് ഗോളിലേക്ക് അസിസ്റ്റ് നൽകിയത്. നേരത്തെ 106ാം മിനുട്ടിൽ ലൂകസ് പക്വറ്റയുടെ അസിസ്റ്റിൽ നിന്നാണ് നിർണായക ഗോൾ നെയ്മർ നേടിയത്. രണ്ടാം പകുതിയും ഗോൾരഹിത സമനിലയിലായിരുന്നു. തുടർന്ന് അധിക സമയത്തിന്റെ ഒന്നാം പകുതിയിലാണ് സുൽത്താന്റെ ഗോൾവേട്ട. എട്ടു സേവുമായി ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവകോവിച്ച് ബ്രസീലിനെ തടുത്തിടുകയായിരുന്നു. ഒരു ലോകകപ്പിൽ ക്രൊയേഷ്യൻ ഗോളി നേടുന്ന ഏറ്റവും കൂടുതൽ സേവാണിത്.13-ാം മിനിറ്റിൽ വലതു വിങ്ങിലൂടെ ക്രൊയേഷ്യ ഒരു മികച്ച മുന്നേറ്റം നടത്തി. പലാസിചിന്റെ ക്രോസ് പക്ഷെ പെരിസിചിലേക്ക് എത്തിയില്ല. ഇതായിരുന്നു കളിയിലെ ആദ്യ നല്ല അവസരം. 20-ാം മിനിറ്റിൽ വിനിഷ്യസും റിച്ചാർലിസണും നടത്തിയ നീക്കം ഗ്വാർഡിയോളിന്റെ മികച്ച ബ്ലോക്കിലൂടെയാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ തന്നെ ബ്രസീലിന്റെ ഡനിലോയും ക്രൊയേഷ്യയുടെ ബ്രൊസോവിചും മഞ്ഞ കാർഡ് വാങ്ങി.41-ാം മിനി്റ്റിൽ പെനാൾട്ടി ബോക്‌സിന് തൊട്ടുപുറത്ത് വെച്ച് ബ്രസീലിന് ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും നെയ്മറിന്റെ കി്ക്ക ഭീഷണിയാകാതെ ഒഴിഞ്ഞുപോയി.

TAGS :

Next Story