Quantcast

ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം; തിരിച്ചടിച്ച് പാകിസ്താൻ

ഇന്ത്യക്കെതിരെ കൂറ്റൻ അടികളുമായി നിറഞ്ഞാടിയ ഹെയ്ൽസിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായത് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-13 10:33:58.0

Published:

13 Nov 2022 10:12 AM GMT

ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം; തിരിച്ചടിച്ച് പാകിസ്താൻ
X

മെൽബൺ: ടി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 138 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം. ക്യാപ്റ്റൻ ബട്‌ലർ, ഹെയ്ൽസ്, സാൾട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആദ്യ ഓവറിൽ അലക്‌സ് ഹെയ്ൽസിനെ ഷഹീൻ ഷാ അഫ്രീദി പുറത്താക്കി. ഇന്ത്യക്കെതിരെ കൂറ്റൻ അടികളുമായി നിറഞ്ഞാടിയ ഹെയ്ൽസിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായത് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി.

പിന്നീടെത്തിയ സാൾട്ട് 10 റൺസെടുത്ത് പുറത്തായതോടെ ടീം പരുങ്ങലിലായി. സ്‌കോർ 45 ൽ എത്തിനിൽക്കെ ക്യാപ്റ്റൻ ബട്‌ലർ കൂടി പുറത്തായതോടെ ഇംഗ്ലണ്ട് സമ്മർദത്തിലായിരിക്കുകയാണ്. പാകിസ്താനായി ഹാരിസ് റൗഫ് രണ്ടും ഷഹീൻ ഷാ അഫ്രീദ് ഒരു വിക്കറ്റും നേടി.അതേസമയം, ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. ഒരു നിലയിലും പാക് ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെയായിരുന്നു ഇംഗ്ലണ്ടിന്റെ ബൗളിങ്. സ്‌കോർ 29 ൽ എത്തിനിൽക്കെയായിരുന്നു പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത്.

മുഹമ്മദ് റിസ്‌വാനെ വിക്കറ്റിന് മുന്നിൽ കുടുക്കി സാം കറൺ പാകിസ്താന് ആദ്യ പ്രഹരമേൽപ്പിച്ചു. പിന്നീടെത്തിയ മുഹമ്മദ് ഹാരിസ് 8 റൺസാണ് എടുത്തത്. രണ്ട് വിക്കറ്റ് പോയതിന് പിന്നാലെ ശ്രദ്ധയോടെ ക്യാപ്റ്റൻ ബാബർ അസമും ഷാൻ മസൂദും ചേർന്ന് ഉയർത്താൻ ശ്രമിച്ചെങ്കിലും സ്‌കോർ 84 എത്തിനിൽക്കെ ബാബർ പുറത്തായി.

പിന്നീടെത്തിയ ബാറ്റർമാരെല്ലാം കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായതോടെ സ്‌കോർ 137 ൽ ഒതുങ്ങി. ഇംഗ്ലണ്ടിനായി സാം കറൺ മൂന്ന് വിക്കറ്റെടുത്തു ആദിൽ റഷീദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ടു വിക്കറ്റെടുത്തപ്പോൾ ബെൽ സ്‌റ്റോക്‌സ് ഒരു വിക്കറ്റ് നേടി.

ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ടും പാകിസ്താനും ഇറങ്ങുന്നത്. അതേസമയം, മഴയുടെ ഭീഷണിയുടെണ്ടെങ്കിലും ഇന്ന് തന്നെ കളി പൂർത്തിയാക്കാനാകും. ടോസ് ലഭിച്ചിരുന്നുവെങ്കിൽ ഫീൽഡിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാകിസ്താൻ നായകൻ ബാബർ അസമും വ്യക്തമാക്കി.

പാകിസ്താൻ (പ്ലേയിംഗ് ഇലവൻ): ബാബർ അസം(നായകൻ), മുഹമ്മദ് റിസ്വാൻ(വിക്കറ്റ്കീപ്പർ), മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോസ് ബട്ട്ലർ (നായകൻ), അലക്സ് ഹെയ്ൽസ്, ഫിലിപ്പ് സാൾട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, മൊയിൻ അലി, സാം കറൻ, ക്രിസ് വോക്സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്.

TAGS :

Next Story