Quantcast

ജെൻറിൽമാൻസ് ഗെയിം; കെട്ടിപ്പിടിച്ച് നവീനും കോഹ്‌ലിയും

കഴിഞ്ഞ ഐപിഎൽ സീസണിൽ നവീനും കോഹ്‌ലിയും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു

MediaOne Logo

Sports Desk

  • Published:

    11 Oct 2023 4:37 PM GMT

Virat Kohli and Naveen Ul Haq hugging during the ODI World Cup match
X

ന്യൂഡൽഹി: ക്രിക്കറ്റ് മാന്യരുടെ കായിക മത്സരമാണെന്നതിന് പേരുദോഷം വരുത്തുന്ന പല സംഭവങ്ങളും ഗ്രൗണ്ടിലുണ്ടാകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ഐപിഎൽ സീസണിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സും ലഖ്നൗ സൂപ്പർ ജയൻറ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷം നടന്നത്. ബാംഗ്ലൂർ താരം വിരാട് കോഹ്‌ലി ലഖ്നൗ മെന്റർ ഗൗതം ഗംഭീറുമായും ലഖ്‌നൗ താരം നവീനുൽ ഹഖുമായും നടത്തിയ വാക്കേറ്റം മൈതാനത്തെ ഏറെ ചൂടുപിടിപ്പിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് ടീമംഗങ്ങൾ ഇവരെ തണുപ്പിച്ചത്. മത്സരശേഷം ബി.സി.സി.ഐ കോഹ്‌ലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴയേർപ്പെടുത്തുകയും ചെയ്തു. സംഘർഷങ്ങളെ തുടർന്ന് മാച്ച് ഫീയുടെ 50 ശതമാനം നവീനും പിഴ ലഭിച്ചു. ഈ തർക്കത്തിന് ശേഷവും നവീനുൽ ഹഖ് വിരാട് കോഹ്‌ലിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒളിയമ്പുകളെയ്തിരുന്നു. കോഹ്‌ലി ആരാധകർ സമൂഹ മാധ്യമങ്ങളിലും മൈതാനങ്ങളിലും നവീനെ ശല്യം ചെയ്തുകൊണ്ടുമിരുന്നു. ഇതിന് അന്ത്യമെന്നോണം വിരാട് കോഹ്‌ലിയും നവീനും കെട്ടിപ്പിടിച്ചിരിക്കുകയാണ്.


ഇന്ന് ഡൽഹി അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് മത്സരത്തിനിടെയാണ് താരങ്ങൾ കെട്ടിപ്പിടിച്ച് മഞ്ഞുരുക്കിയത്. ഐസിസി ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചു. വീഡിയോക്ക് വൻ സ്വീകാര്യതയാണ് ആരാധർക്ക് ഇടയിൽ നിന്ന് ലഭിക്കുന്നത്. ഇത് കൊണ്ടാണ് കോഹ്‌ലിയെ കിംഗെന്ന് വിളിക്കുന്നതെന്ന് ചിലർ കമൻറ് ചെയ്തു.

'കോഹ്‌ലീ കോഹ്‌ലിയെന്ന് വിളിക്കുന്നത് നിർത്തണമെന്ന് ആരാധകരോട് പറയണ'മെന്ന് നവീൻ ആവശ്യപ്പെട്ടെന്നായിരുന്നു മറ്റു ചിലർ എഴുതിയത്.

Virat Kohli and Naveen Ul Haq hugging during the ODI World Cup match

TAGS :

Next Story