ഫിഫ റാങ്കിങ്ങ്; ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന, ഇന്ത്യ 133ാം സ്ഥാനത്ത്
നേഷൺസ് ലീഗ് ജേതാക്കളായ പോർച്ചുഗൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറിലെത്തി

ന്യൂഡൽഹി: ഫിഫയുടെ പുതുക്കിയ റാങ്കിങ് പ്രഖ്യാപിച്ചു. അർജന്റീന ഒന്നാംസ്ഥാനം നിലനിർത്തി. സ്‌പെയിനാണ് രണ്ടാമത്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ എന്നിവർ യഥാക്രമം മൂന്ന്,നാല്, അഞ്ച് സ്ഥാനങ്ങളിൽ തുടരുന്നു. യുവേഫ നേഷൻസ് കപ്പ് കിരീടം ചൂടിയ പോർച്ചുഗൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.
#FÚTBOL ⚽️
— ESPN Argentina (@ESPNArgentina) July 10, 2025
La Selección argentina continúa líder del ranking FIFA, puesto de privilegio en el que se encuentra desde abril de 2023.https://t.co/GzdrzbuzOh
അതേസമയം, സമീപകാലത്ത് മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യ 133ാം സ്ഥാനത്താണ്. ആറു സ്ഥാനങ്ങൾ പിറകോട്ടിറങ്ങിയ നീലപ്പട കഴിഞ്ഞ എട്ട് വർഷത്തെ മോശം റാങ്കിലാണെത്തിയത്. 2023 ജൂലൈയിൽ 99-ാം സ്ഥാനത്തുനിന്നാണ് ഇന്ത്യ പടിപടിയായി കൂപ്പുകുത്തിയത്.
2023 നവംബറിനുശേഷം ഔദ്യോഗിക മത്സരങ്ങളിലൊന്നും ജയിക്കാനായില്ല. അവസാന 16 മാച്ചിൽ ഒരു ജയം മാത്രമാണുള്ളത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് മനോലോ മാർക്വസ് സ്ഥാനമൊഴിഞ്ഞിരുന്നു.
Adjust Story Font
16

