Quantcast

റണ്‍മല കയറാനാകാതെ ലങ്ക; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസൂന്‍ ഷനകയുടെ സെഞ്ച്വറി പാഴായി

MediaOne Logo

Web Desk

  • Updated:

    2023-01-10 16:57:41.0

Published:

10 Jan 2023 4:07 PM GMT

റണ്‍മല കയറാനാകാതെ ലങ്ക;  ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
X

ഗുവാഹത്തി: ശ്രീലങ്കക്കെതിരെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 67 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 306 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ശ്രീലങ്കക്കായി ക്യാപ്റ്റന്‍ ദസൂന്‍ ഷനക സെഞ്ച്വറി തികച്ചെങ്കിലും ക്യാപ്റ്റന്‍റെ ഒറ്റയാള്‍ പോരാട്ടം വിഫലമായി. ഓപ്പണര്‍ പാതും നിസങ്ക ശ്രീലങ്കക്കായി അര്‍ധ സെഞ്ച്വറി തികച്ചു. ഇന്ത്യക്ക് വേണ്ടി ഉംറാന്‍ മാലിക് മൂന്ന് വിക്കറ്റ് വീഴ്തിയപ്പോല്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത അമ്പത് ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 373 റൺസ് അടിച്ചെടുത്തു. ഒന്നാം വിക്കറ്റിൽ നായകൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 143 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 67 പന്തിൽനിന്ന് മൂന്ന് സിക്‌സറും ഒമ്പത് ബൗണ്ടറിയും സഹിതം രോഹിത് 83 റണ്‍സ് അടിച്ചെടുത്തു. അരങ്ങേറ്റ മത്സരം കളിച്ച ദിൽഷൻ മധുശങ്കയുടെ പന്തിൽ നായകൻ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. 60 പന്ത് നേരിട്ട ഗിൽ 11 ബൗണ്ടറികൾ നേടി. ശനകയാണ് ഗില്ലിനെ വിക്കറ്റിനു മുമ്പിൽ കുടുക്കിയത്.

വൺഡൗണായെത്തിയ വിരാട് കോഹ്‌ലി 47 പന്തിൽനിന്നാണ് അർധശതകം പൂർത്തിയാക്കിയത്. തൊട്ടുപിന്നാലെ, 37-ാം ഓവറിൽ സ്‌കോർ 52ൽ നിൽക്കെ കോഹ്‌ലിക്ക് ജീവൻ കിട്ടി. രജിതയുടെ പന്തിൽ മെൻഡിസാണ് കോഹ്‌ലിയെ കൈവിട്ടത്. 43-ാം ഓവറിലും കോഹ്‌ലി ജീവൻ നീട്ടിയെടുത്തു. ഇത്തവണ എക്‌സ്ട്രാ കവറിൽ രജിതയുടെ പന്തിൽ ശനകയാണ് ക്യാച്ച് കൈവിട്ടത്. 87 പന്തുകളിൽ നിന്ന് 12 ഫോറുകളുടേയും ഒരു സിക്‌സറിന്റേയും അകമ്പടിയിലാണ് കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

28 റൺസുമായി ശ്രേയസ് അയ്യരും 39 റൺസുമായി കെഎൽ രാഹുലും കോഹ്‌ലിക്ക് പിന്തുണ നൽകി. ഹർദിക് പാണ്ഡ്യ 14 ഉം അക്‌സർ പട്ടേൽ ഒമ്പതും റൺസെടുത്തു. ലങ്കയ്ക്കായി കസുൻ രജിത ഒമ്പത് ഓവറിൽ 84 റൺസ് വഴങ്ങി രണ്ടു വിക്കറ്റു വീഴ്ത്തി.

TAGS :

Next Story