Quantcast

വണ്‍ടൈം വണ്ടര്‍ അല്ല; ഇത് മോണ്‍സ്റ്റര്‍ മൊറോക്കോ

പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി തോൽവി അറിയാതെയാണ് മൊറോക്കോയുടെ ഇതുവരെയുള്ള കുതിപ്പ്. സമനിലയോടെ തുടങ്ങിയ യാത്ര തുടർ വിജയങ്ങളിലാണ് ഇന്നെത്തിനിൽക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-12-06 18:57:49.0

Published:

6 Dec 2022 6:52 PM GMT

വണ്‍ടൈം വണ്ടര്‍ അല്ല; ഇത് മോണ്‍സ്റ്റര്‍ മൊറോക്കോ
X

ലോകകപ്പില്‍ ചരിത്രമെഴുതി മൊറോക്കോ. സ്പെയിനെ ഷൂട്ടൌട്ടില്‍ തകര്‍ത്തെറിഞ്ഞതോടെ ഈ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ഒരേയൊരു ആഫ്രിക്കന്‍ രാജ്യമായി മാറി മൊറോക്കോ. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഇതിനുമുമ്പ് 1986ല്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയതാണ് മൊറോക്കോയുടെ പ്രധാന നേട്ടം.

ബെല്‍ജിയത്തെ അട്ടിമറിച്ച് തുടങ്ങിയ മൊറോക്കോ അതേ പോരാട്ടവീര്യം തുടര്‍ന്നപ്പോള്‍ ഇത്തവണ വീണത് മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിന്‍. മുഴുവന്‍ സമയത്തും ഗോള്‍ രഹിത സമനിലയായ മത്സരം അധികസമയത്തേക്കും അവിടെ നിന്ന് പെനാല്‍റ്റി ഷൂട്ടൌട്ടിലേക്കും കടക്കുകയായിരുന്നു.

ഇന്നലെ ലിവാകോവിച്ച് ക്രൊയേഷ്യയുടെ വീരനായകനായപ്പോള്‍ മൊറോക്കോയുടെ രക്ഷകനായത് ഗോള്‍കീപ്പര്‍ യാസിന്‍ ബോനോവാണ്. ഷൂട്ടൌട്ടില്‍ സ്പെയിന്‍ മൂന്ന് കിക്കെടുത്തപ്പോള്‍ രണ്ടും ബോനോ സേവ് ചെയ്തു. ഒരെണ്ണം പോസ്റ്റില്‍ തട്ടി പുറത്തായി, ഇതോടെ മൊറോക്കോ തങ്ങളുടെ ആദ്യ ലോകകപ്പ് ക്വാര്‍ട്ടര്‍ പ്രവേശനം സ്വന്തമാക്കി.

കഴിഞ്ഞ ലോകകപ്പില്‍ സ്പെയിനെതിരെ അവസാന മിനുട്ടില്‍ ഗോള്‍ വഴങ്ങി സമനിലയാകേണ്ടിവന്നതിന്‍റെ നിരാശ മുഴുവന്‍ മൊറോക്കോ തീര്‍ത്തെന്ന് പറയാം. കടലാസിലും അനുഭവസമ്പത്തിലുമെല്ലാം സ്പെയിന്‍ ഏറെ മുന്നിലായിരുന്നെങ്കിലും മൊറോക്കോയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സ്പെയിനായില്ല. ടിക്കി ടാക്ക ശൈലി ഉപയോഗിച്ച് കളിച്ച സ്പെയിന്‍ കളിയിലെ കണക്കുകളിലെല്ലാം മുന്നിലാണെങ്കിലും അവസാന വിജയം മൊറോക്കോയ്ക്കായിരുന്നു.

മത്സരത്തില്‍ 77 ശതമാനം ബോള്‍ പൊസഷനും 1019 പാസുകളും സ്പെയിന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അതിന്‍റെ മൂന്നിലൊന്ന് ശതമാനം മാത്രമാണ് മൊറോക്കോ പന്ത് കൈവശം വെച്ചതും, പാസുകള്‍ പൂര്‍ത്തിയാക്കിയതും. 23 ശതമാനം മാത്രം ബോള്‍ പൊസഷനും 304 പാസുകളുമാണ് മൊറോക്കോ മത്സരത്തില്‍ പൂര്‍ത്തിയാക്കിയത്. സ്പെയിന്‍റെ കരുത്ത് ടിക്കിടാക്കയാണെങ്കില്‍ മൊറോക്കോയെ സംബന്ധിച്ച് ഒത്തിണക്കമാണ് അവരുടെ കളിയെ നിയന്ത്രിച്ചത്. അതുകൊണ്ട് തന്നെ മത്സരത്തിന്‍റെ ഫലത്തിലേക്ക് വരുമ്പോള്‍ കണക്കുകളിലെ ആനുകൂല്യങ്ങളെയെല്ലാം കീറിയെറിഞ്ഞ് മൊറോക്കോ സ്പെയിനില്‍ നിന്ന് വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

ഇതിനുമുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്ന ഒരേയൊരു ലോകകപ്പ് പോരാട്ടത്തില്‍ സ്പെയിനെ വിറപ്പിച്ചവരാണ് മൊറോക്കോ. 2018ലെ റഷ്യന്‍ ലോകകപ്പിലായിരുന്നു ആ മത്സരം. അന്ന് രണ്ട് തവണയാണ് മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിനെതിരെ മൊറോക്കോ ലീഡ് ചെയ്തതത്. രണ്ട് തവണ പിന്നില്‍ നിന്ന് ശേഷം തിരിച്ച് ഗോളടിച്ചാണ് സ്പെയിന്‍ സമനില പിടിച്ചത്.

അന്ന് കളി തുടങ്ങി 14-ാം മിനുട്ടില്‍ ഖാലിദ് ബൌത്തായിബിലൂടെ സ്പെയിനെ ഞെട്ടിച്ച് മൊറോക്കോ ആദ്യം സ്കോര്‍ ചെയ്തു. എന്നാല്‍ അഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍ സ്പെയിന്‍ തിരിച്ചടിച്ചു. ഇസ്കോയിലൂടെയായിരുന്നു സ്പെയിന്‍റെ ആക്രമണം. പിന്നീട് തുടരെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട മത്സരത്തില്‍ കളിയുടെ 81-ാം മിനുട്ടില്‍ മൊറോക്കോ വീണ്ടും ലീഡെടുത്തു. യൂസുഫ് എന്‍ നെസിരിയാണ് ഇത്തവൺ മൊറോക്കോക്കായി വെടിപൊട്ടിച്ചത്.

അങ്ങനെ അന്ന് ലോകഫുട്ബോളില്‍ 46-ാം റാങ്കുകാരായിരുന്ന മൊറോക്കോ ഒന്‍പതാം റാങ്കുകാരായ സ്പെയിനെ അട്ടിമറിക്കുമെന്ന് ഏവരും കരുതി. പക്ഷേ ഇന്‍ജുറി ടൈമിന്‍റെ അവസാനം ലാഗോ അസ്പാസിലൂടെ സ്പെയിന്‍ മാനം കാത്തു. ജയത്തോളം പോന്ന സമനിലയുമായാണ് അന്ന് മൊറോക്കോ തിരിച്ചുകയറിയത്. അന്നത്തെ കണക്കാണ് ഇന്ന് മൊറോക്കെ വിജയകരമായി തീര്‍ത്തത്.

പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി തോൽവി അറിയാതെയാണ് മൊറോക്കോയുടെ ഇതുവരെയുള്ള കുതിപ്പ്. സമനിലയോടെ തുടങ്ങിയ യാത്ര തുടർ വിജയങ്ങളിലാണ് എത്തിനിൽക്കുന്നത്. തോൽപ്പിച്ചവരുടെ കൂട്ടത്തിൽ ലോകരണ്ടാം റാങ്കുകാരും ലോകചാമ്പ്യന്മാരുമുണ്ട്. കായികക്ഷമതയും, ആസൂത്രണവുമാണ് ടീമിന്റെ കരുത്ത്. യൂറോപ്യൻ ലീഗുകളിലെ ഒരുപിടി താരങ്ങളും മൊറോക്കോയുടെ പ്രതീക്ഷയാണ്.

ചടുലമായ കൗണ്ടർ നീക്കങ്ങളിലൂടെ ഗോൾ നേടുന്നതാണ് കളിശൈലി. ഇതിനോടകം നാലു ഗോളുകൾ നേടിയ മുന്നേറ്റനിര അവസരങ്ങൾ മുതലാക്കാൻ കെൽപ്പുള്ളവരാണ്.

ഇന്നത്തെ വിജയം

ക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ സ്പാനിഷ്പടയെ തകർത്തെറിഞ്ഞ്‌ മൊറോക്കൻ സംഘം. ഇരുപകുതിയിലും അധികസമയങ്ങളിലും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. തുടർന്ന് ഷൂട്ടൗട്ടിലാണ് മെറോക്കോ വിജയിച്ചത്.

ഷൂട്ടൗട്ടിൽ ആദ്യം മൊറോക്കോയാണ് കിക്കെടുത്ത്. സാബ്‌രി കൃത്യമായി സ്‌പെയിൻ വല കുലുക്കി. തുടർന്ന് സറാബിയയാണ് കിക്കെടുത്ത്. എന്നാൽ ബാറിൽ തട്ടി പുറത്തേക്ക് പോയി. പിന്നീട് ഹകീം സിയെച്ചാണ് കിക്കെടുത്ത്. പന്ത് കൂളായി വലയിൽ കയറ്റി. അടുത്തതായി വന്ന കാർലോസ് സോളെറിന്റെ കിക്ക് ബോനോ തടുത്തിട്ടു. എന്നാൽ അടുത്ത മൊറോക്കൻ കിക്ക് സ്‌പെയിൻ ഗോളിയും തടഞ്ഞു. ബദ്ർ ബെനൗന്റെ കിക്കാണ് തടഞ്ഞത്. അടുത്ത സർജിയോ ബുസ്‌ക്വറ്റ്‌സിന്റെ കിക്കും ബോനോ തടഞ്ഞു. അഷ്‌റഫ് ഹക്കീമിയെടുത്ത അടുത്ത കിക്ക് വലയിലെത്തി. ഇതോടെ മെറോക്കോക്ക് മൂന്നു ഗോളായി. എന്നാൽ സ്‌പെയിനിന് ഒരു കിക്കും വലയിലെത്തിക്കാനായില്ല.

പന്ത് നിയന്ത്രണത്തിലാക്കി അവസരത്തിനായി കാത്തിരുന്ന സ്പാനിഷ് താരങ്ങൾക്കുമുൻപിൽ പ്രതിരോധനീക്കത്തിലൂടെയും ഇടയ്ക്കിടെയുള്ള പ്രത്യാക്രമണങ്ങളിലൂടെയും മത്സരത്തിലുടനീളം ഭീഷണിയുയർത്തിയിരുന്നു ആഫ്രിക്കക്കാർ. ഇരുപകുതിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നിരവധി ഗോളവസരങ്ങൾ ഇരുകൂട്ടർക്കും ലഭിച്ചെങ്കിലും കാണികൾക്ക് ഒരു വട്ടം പോലും വല കുലുങ്ങുന്നത് കാണാനായില്ല.

എക്‌സ്ട്രാ ടൈമിലും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല.മത്സരം ആരംഭിക്കുന്നതു തന്നെ മൊറോക്കോ താരം ഹകീം സിയച്ചിന്റെ ഫൗളിലൂടെയായിരുന്നു. സ്‌പെയിനിനു വേണ്ടി ജോർദി ആൽബയെടുത്ത ഫ്രീകിക്ക് പക്ഷെ ഗോളാക്കാനായില്ല.12-ാം മിനിറ്റിൽ മൊറോക്കൻ സൂപ്പർ താരം അഷ്‌റഫ് ഹക്കീമി ബോക്‌സിനു പുറത്തുനിന്നെടുത്ത ഫ്രീകിക്ക് ബാറിനു മുകളിലൂടെ പറന്നു. 27-ാം മിനിറ്റിൽ സ്‌പെയിനിനു മുന്നിൽ വലിയൊരു അവസരം തുറന്നുകിട്ടിയെങ്കിലും മൊറോക്കൻ പ്രതിരോധം കടന്ന് ബോക്‌സിലേക്ക് ഓടിയെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

33-ാം മിനിറ്റിൽ സ്പാനിഷ് ഗോൾകീപ്പർ ഉനൈ സിമോണിന് മത്സരത്തിലെ ആദ്യ പരീക്ഷണം. വലതു വിങ്ങിലൂടെ ബോക്‌സിലേക്ക് മസ്‌റൂഇ തൊടുത്ത ഷോട്ട് സിമോൺ കൈപിടിയിലൊതുക്കി. 42-ാം മിനിറ്റിൽ മനോഹരമായൊരു സെറ്റ് പീസിൽ ബോക്‌സിന്റെ മധ്യത്തിൽനിന്ന് നായിഫ് അഗ്വാർഡിന്റെ ഹെഡറിന് ലക്ഷ്യം പിഴച്ചു. 52-ാം മിനിറ്റിൽ ഡാനി ഒൽമോയുടെ ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബൗനോ തട്ടിയകറ്റി. മത്സരത്തിൽ ടാർഗറ്റിലേക്കുള്ള സ്‌പെയിനിന്റെ ആദ്യ ഷോട്ടായിരുന്നു ഇത്.

63-ാം മിനിറ്റിൽ ഗാവിയെയും അസെൻസിയോയെയും പിൻവലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് എൻറിക് കാർലോസ് സോളറിനെയും അൽവാരോ മൊറാട്ടയെയും ഇറക്കി.70-ാം മിനിറ്റിൽ ഒൽമോ നൽകിയ പാസിൽ ബോക്‌സിനകത്ത് അവസരം സൃഷ്ടിച്ച് ഗോളാക്കാനുള്ള മൊറാട്ടയുടെ നീക്കം പക്ഷെ മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തകർന്നു.76-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡും കണ്ടു.

സ്പാനിഷ് പ്രതിരോധ താരം ലപോർട്ടയ്ക്കാണ് ഹകീമിക്കെതിരായ ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ചത്.81ാം മിനുട്ടിൽ അൽവാരോ മൊറാട്ട മെറോക്കോൻ ഗോൾപോസ്റ്റിന് കുറുകെ നീട്ടിനൽകിയ പാസ് ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. 85ാം മിനുട്ടിൽ വാലിദ് ചെദ്ദിരക്ക് സ്‌പെയിൻ ഗോൾവല കുലുക്കാൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് ദുർബലമായതിനാൽ ഉനൈ സൈമണിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു.90ാം മിനുട്ടിൽ റൊമൈൻ സെസ്സിന് മഞ്ഞക്കാർഡ് വാങ്ങേണ്ടിവന്നു.

95ാം മിനുട്ടിൽ സ്‌പെയിന്റെ ഒൽമോയെടുത്ത ഫ്രീകിക്ക് ബോനോ തട്ടിയകറ്റി.94ാം മിനുട്ടിൽ ചദ്ദിര തനിച്ച് മുന്നേറി പോസ്റ്റിന് മുമ്പിൽ ഗോളി മാത്രം നിൽക്കേ അദ്ദേഹത്തിന്റെ കൈകളിലേക്കാണ് അടിച്ചുകൊടുത്തത്. സ്‌പെയിൻ പ്രതിരോധ നിരയുടെ സമ്മർദ്ദത്തെ തുടർന്നാണ് ഗോളവസരം താരം നഷ്ടപ്പെടുത്തിയത്.എക്‌സ്ട്രാ ടൈമിൽ വീണ്ടും ചദ്ദിര തുറന്നവസരം നഷ്ടപ്പെടുത്തി. ഉനൈ സൈമണിന്റെ കൈകളിലേക്കാണ് 104ാം മിനുട്ടിലും താരം പന്തടിച്ചുകൊടുത്തത്.114ാം മിനുട്ടിൽ ചദ്ദിര പന്തുമായി ഓടി സ്‌പെയിൻ ഗോൾമുഖത്തെത്തി പക്ഷേ ഷോട്ടുതിർക്കാൻ മാത്രമായില്ല. പ്രതിരോധ നിര പന്ത് കൈക്കലാക്കുകയായിരുന്നു.എക്‌സ്ട്രാ ടൈമിന്റെ അധികസമയത്തിൽ സനാബിയ ഉതിർത്ത ഷോട്ട് മെറോക്കൻ പോസ്റ്റർ തട്ടി പുറത്തുപോയി.

TAGS :

Next Story