'ഞാൻ ശരിക്കും ഞെട്ടിപ്പോയി!'; സ്കൂളിൽ ഫീസായി ചോദിച്ചത് 37 ലക്ഷം രൂപ, പ്രതികരിച്ച് യുവതി; നിയന്ത്രണം വേണമെന്ന് സോഷ്യൽ മീഡിയ
സ്കൂളിലെ ഫീസ് ഘടനയെക്കുറിച്ചാണ് നാരായണി കമലയുടെ പോസ്റ്റ്

- Published:
11 April 2026 7:53 PM IST

ഇന്റർനാഷണൽ സ്കൂളിൽ കുട്ടിയെ ചേർക്കുന്നതിനുള്ള ഭീമമായ ചെലവിനെ പറ്റി ഒരു ഉപയോക്താവ് അനുഭവം പങ്കുവച്ചതിന് പിന്നാലെ ചൂടേറിയ ചർച്ചയുമായി സോഷ്യൽമീഡിയ. ചെന്നൈയിൽ നിന്നുള്ള ഒരു രക്ഷിതാവാണ് പോസ്റ്റ് പങ്കിട്ടത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ സ്കൂൾ ഫീസ് വർദ്ധനവിനെക്കുറിച്ച് വൈറലായ ഈ പോസ്റ്റ് ചർച്ചയ്ക്ക് തുടക്കമിട്ടു.
ചെന്നൈയിലെ ഒരു അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലെ ഫീസ് ഘടനയെക്കുറിച്ചാണ് നാരായണി കമല എന്ന ഉപയോക്താവ് പോസ്റ്റിട്ടത്. ഇന്ത്യക്കാരല്ലാത്ത വിദ്യാർഥികൾക്ക് പ്രതിവർഷം 40,000 യുഎസ് ഡോളറിൽ കൂടുതൽ, അതായത് ഏകദേശം 37.8 ലക്ഷം രൂപ ട്യൂഷൻ ഫീസ് ഈടാക്കുന്നുണ്ടെന്ന് അവർ അവകാശപ്പെട്ടു. പോസ്റ്റ് പെട്ടെന്ന് ശ്രദ്ധ നേടുകയും മാതാപിതാക്കളിൽ നിന്നും മറ്റ് ഉപയോക്താക്കളിൽ നിന്നും വ്യാപകമായ പ്രതികരണങ്ങൾക്കും ഇത് കാരണമാവുകയും ചെയ്തു.
മാതാപിതാക്കളുടെ വരുമാനത്തെ അടിസ്ഥാനമാക്കി വിദ്യാഭ്യാസ ചെലവുകൾ വ്യത്യാസപ്പെടരുതെന്നും ഫീസ് ഘടനകളിൽ കൂടുതൽ സുതാര്യതയും നിലവാരവും കൊണ്ടുവരുന്നതിന് നയ പരിഷ്കാരങ്ങൾ വേണമെന്നും നിരവധി ഉപയോക്താക്കൾ വാദിച്ചു.
എന്നാൽ, പ്രീമിയം യാത്രാ ആനുകൂല്യങ്ങളും ഉയർന്ന ശമ്പളവും ഉൾപ്പെടെയുള്ള പാക്കേജുകളുള്ള വിദേശ ഫാക്കൽറ്റികളെ ഈ സ്കൂളുകൾ പലപ്പോഴും നിയമിക്കുന്നുണ്ടെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു , ഇത് പ്രവർത്തനച്ചെലവ് ഗണ്യമായി വർധിപ്പിക്കുന്നുവെന്നും അവർ പറയുന്നു.
Adjust Story Font
16
