Quantcast

റഷ്യയുമായി ഇനിയൊരു ബന്ധം വേണ്ട; ക്രിസ്മസ് ആഘോഷം ഡിസംബർ 25ൽനിന്ന് മാറ്റി യു​ക്രൈൻ

യുക്രൈയ്ൻ ഓർത്തഡോക്സ് സഭയും ക്രിസ്മസ് തീയതി മാറ്റാൻ സന്നദ്ധരായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    24 Dec 2023 3:29 PM GMT

xmas date changed in Ukraine to january 7 from december 25
X

റഷ്യയുമായി യുദ്ധം തുടരുന്ന യുക്രൈനിൽ ഇത്തവണ ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കില്ല. പകരം 2024 ജനുവരി ഏഴിനായിരിക്കും ക്രിസ്മസ് അവധി. റഷ്യയുമായി വ്യത്യസ്തപ്പെടാനാണ് പ്രതീകാത്മകമായി ആഘോഷ തീയതി മാറ്റിയത്.

തീയതി മാറ്റിക്കൊണ്ട് യുക്രൈൻ സർക്കാർ കഴിഞ്ഞ ജൂലൈയിൽ ഉത്തരവിറക്കിയിരുന്നു. ഇത് റോമൻ കാലഘട്ടത്തിലെ ജൂലിയൻ കലണ്ടർ പിന്തുടരുന്ന റഷ്യക്കും റഷ്യൻ ഓർ​ത്തഡോക്സ് സഭക്കും നേരെയുള്ള തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്.

യുക്രൈൻ അവരുടെ സ്വന്തം പാരമ്പര്യങ്ങളും അവധി ദിനങ്ങളും ഉപയോഗിച്ച് സ്വതന്ത്രമായി ജീവിതം നയിക്കുമെന്നാണ് തീയതി മാറ്റിക്കൊണ്ട് പ്രസിഡന്റ് സെലൻസ്കി പറഞ്ഞത്. പഴയ സോവിയറ്റ് യൂനിയനുമായി ബന്ധമുള്ള തെരുവുകളുടെ പേര് മാറ്റുക, സ്മാരകങ്ങൾ നീക്കുക തുടങ്ങിയ നടപടികളുടെ തുടർച്ചയായിട്ടാണ് ക്രിസ്മസ് ആഘോഷ തീയതി യുക്രൈൻ മാറ്റുന്നത്.

ക്രിസ്ത്യൻ മതമാണ് യുക്രൈനിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നത്. റഷ്യൻ ഓർത്തഡോക്സ് സഭക്ക് ഇവരുടെ ജീവിതത്തിൽ വലിയ പങ്കാണുള്ളത്.

2019ൽ ആരംഭിച്ച യുക്രൈയ്ൻ ഓർത്തഡോക്സ് സഭയും ക്രിസ്മസ് തീയതി മാറ്റാൻ സന്നദ്ധരായിട്ടുണ്ട്. 2014ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതിലും യുക്രൈനിലെ വിഘടന വാദികൾക്ക് പിന്തുണ നൽകിയതിലും പ്രതിഷേധിച്ചാണ് റഷ്യൻ ഓർത്തഡോക്സ് സഭയിൽനിന്ന് ഇവർ വേർപിരിയുന്നത്. പുതിയ സഭ വന്നതോടെ റഷ്യയുമായി ബന്ധപ്പെട്ട പള്ളികൾ സർക്കാർ സഹായത്തോടെ ഏറ്റെടുക്കുകയും പുരാഹിതൻമാരടക്കമുള്ളവർ സഭയുടെ ഭാഗമാകുകയും ചെയ്തു.

അതേസമയം, രാജ്യത്തെ ഗ്രീക്ക് കത്തോലിക്കാ സഭ ഡിസംബർ 25 ന് തന്നെ ക്രിസ്മസ് ചടങ്ങുകൾ നടത്തും. 2022 ഫെബ്രുവരി 24നാണ് യുക്രൈന് മേൽ റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നത്.

TAGS :

Next Story