Quantcast

ഇലോണ്‍ മസ്കിന് വീണ്ടും തിരിച്ചടി; ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക്

രണ്ട് ദിവസം മുമ്പാണ് ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ടിൽ നിന്ന് ഇലോൺ മസ്‌ക് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-03 08:17:50.0

Published:

3 March 2023 8:12 AM GMT

ഇലോണ്‍ മസ്കിന് വീണ്ടും തിരിച്ചടി; ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക്
X

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ സമ്പന്നമാരുടെ പട്ടികയിൽ നിന്നും ട്വിറ്റർ ഉടമയും ടെസ്‍ല സി.ഇ.ഒയുമായ ഇലോൺ മസ്‌കിന് വീണ്ടും ഒന്നാം സ്ഥാനം നഷ്ടമായി. രണ്ട് ദിവസം മുമ്പാണ് ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ടിൽ നിന്ന് ഇലോൺ മസ്‌ക് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. ഈ വർഷം ടെസ്ല ഇൻകോർപ്പറേറ്റിന്റെ ഓഹരി വിലയിലുണ്ടായ 70% വർധനവാണ് മസ്‌കിനെ കഴിഞ്ഞ ദിവസം വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഉയർത്തിയത്. ബ്ലൂംബെർഗിന്റെ ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം മസ്‌കിന്റെ ആസ്തി 187.1 ബില്യൺ ഡോളറായി ഉയർന്നിരുന്നു.

ഫോർച്യൂൺ മാഗസിൻ പറയുന്നതനുസരിച്ച്, ബുധനാഴ്ച ടെസ്ലയുടെ ഓഹരികൾ 5 ശതമാനത്തിലധികം ഇടിഞ്ഞു, ഇത് കാരണം മസ്‌കിന് ഒരു ദിവസം കൊണ്ട് ഏകദേശം 1.91 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ബ്ലൂംബെർഗിന്റെ ബില്യണയേഴ്സ് ഇൻഡക്സ് വെളിപ്പെടുത്തുന്നത് മാർച്ച് 3 വരെ ഇലോൺ മസ്‌കിന്റെ ആകെ ആസ്തി 176 ബില്യൺ യുഎസ് ഡോളറാണെന്നാണ്.

മസ്‌കിന്റെ ഈ പതനത്തോടെ, ഫ്രഞ്ച് ആഡംബര ബ്രാൻഡായ ലൂയി വിറ്റൺ സി.ഇ.ഒ.യും ഫ്രഞ്ച് കോടീശ്വരനുമായ ബെർണാഡ് അർനോൾട്ട് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. നിലവിൽ 187 ബില്യൺ യു.എസ് ഡോളറാണ് ബെർണാഡ് അർനോൾട്ടിന്റെ മൊത്തം ആസ്തി.



നിക്ഷേപകരുടെ ആവശ്യവും വിൽപ്പനയും കാരണം 100 ശതമാനത്തോളം ഉയർന്ന ടെസ്ല ഓഹരികളുടെ ഉയർന്ന ഓഹരികൾ കാരണം 2022-ൽ മാസങ്ങളോളം മസ്‌ക് ഒന്നാം സ്ഥാനത്തായിരുന്നു. അദ്ദേഹത്തിന്റെ ആസ്തി 300 ബില്യൺ ഡോളറിലധികം കടന്നാൽ, മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആകുമെന്നും ഊഹിക്കപ്പെട്ടിരുന്നു. എന്നാൽ ഡിസംബറിൽ വിവിധ കാരണങ്ങളാൽ ടെസ്ലയുടെ വില 65 ശതമാനം ഇടിഞ്ഞതോടെയാണ് ഇതിന് വിരമമായത്.

അതേസമയം, ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയിൽ ജെസ് ബെസോസ്, ബിൽ ഗേറ്റ്സ്, വാറൻ ബഫറ്റ് എന്നിവർക്ക് ശേഷം അർനോൾട്ടും മസ്‌ക്കും ആദ്യ 5 ധനികരുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി നിലവിൽ 79.9 ബില്യൺ യുഎസ് ഡോളറിന്റെ സമ്പത്തുമായി പതിനൊന്നാം സ്ഥാനത്താണ്.



ഇലക്ട്രിക് കാർ വ്യവസായത്തിലുടനീളം കടുത്ത മത്സരത്തെ അഭിമുഖീകരിക്കുന്ന അതേ സമയത്തായിരുന്നു അദ്ദേഹം ട്വിറ്റർ ഏറ്റെടുത്തത്. 2022 ഒക്ടോബറിലാണ് 44 മില്യൻ ഡോളറിന് മസ്‌ക് ട്വിറ്റർ വാങ്ങിയത്. മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ അന്നത്തെ സി.ഇ.ഒ പരാഗ് അഗർവാളടക്കം ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഏകദേശം 7500 ജീവനക്കാരുണ്ടായിരുന്ന ട്വിറ്ററിർ ഇപ്പോൾ 2300 ആയി ചുരുങ്ങിയിട്ടുണ്ട്. ട്വിറ്ററിലേക്ക് അദ്ദേഹം വളരെയധികം ശ്രദ്ധ ചെലുത്തുന്നത് ടെസ്‍ല നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ട്വിറ്റർ സി.ഇ.ഒ ജോലി ഏറ്റെടുക്കാൻ കഴിവുള്ള 'വിഡ്ഢി'യെകണ്ടെത്തിയാൽ താൻ രാജിവെക്കുമെന്ന് ഡിസംബറിൽ മസ്‌ക് പറഞ്ഞിരുന്നു.


TAGS :

Next Story