ലെബനനെതിരെ ആക്രമണം തുടർന്നാൽ വെടിനിർത്തലിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ
ആക്രമണം നിർത്തി വെക്കും വരെ കപ്പലുകളെ തടയുമെന്നും ഐആര്‍ജിസി അറിയിച്ചു

തെഹ്റാൻ: ലെബനാനിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ വെടിനിർത്തൽ കരാറിൽ നിന്ന് പിൻവാങ്ങുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ഹോർമൂസ് വഴിയുള്ള ക്രൂഡോയിൽ ടാങ്കറുകളുടെ യാത്ര ഇറാൻ തടഞ്ഞു. ലെബനനെതിരായ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ്.
ആക്രമണം നിർത്തി വെക്കും വരെ കപ്പലുകളെ തടയുമെന്നും ഐആര്‍ജിസി അറിയിച്ചു. ഇറാനിലെ ഫാർസ് ന്യൂസ് ഏജൻസിയുടേതാണ് റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തിൽ 89 പേരാണ് കൊല്ലപ്പെട്ടത്. 700ലധികം പേര്‍ക്ക് പരിക്കേറ്റു. അതേസമയം ലബനൻ യുദ്ധം ഇറാനുമായുള്ള വെടിനിർത്തൽ കരാറിന്‍റെ ഭാഗമല്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാനുമായി നേരിട്ടുള്ള ചർച്ച ഉടൻ നടക്കുമെന്നും ട്രംപ് പറഞ്ഞു. ശാശ്വത സമാധാനം ഉറപ്പാക്കാൻ ഇസ്‍ലാമാബാദ് ചർച്ച വഴിയൊരുക്കണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്‍ലാമാബാദ് ചർച്ചക്ക് വരണമെങ്കിൽ ലബനൻ യുദ്ധം നിർത്തണമെന്നും ഹോർമുസ് തുറക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
വെടിനിര്‍ത്തൽ അട്ടിമറിക്കുന്ന സാഹചര്യം തടയണമെന്ന് ട്രംപിനോട് തുർക്കി പ്രസിഡന്‍റ് ഉർദുഗാൻ ആവശ്യപ്പെട്ടു. ഇരുവരും ടെലിഫോണിൽ പുതിയ സ്ഥിഗതികൾ ചർച്ച ചെയ്തു.
Adjust Story Font
16

