Quantcast

ഗസ്സയിൽ ഭക്ഷണത്തിന് വരിനിന്നവരെ വകവരുത്താൻ നിര്‍ദേശിച്ചുവെന്ന വെളിപ്പെടുത്തല്‍: നെതന്യന്യാഹുവിനും ഇസ്രായേല്‍ സൈന്യത്തിനും തിരിച്ചടി

പട്ടിണി മൂലം ഭക്ഷണം തേടി സഹായ കേന്ദ്രത്തിലെത്തിയ 549 പേരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ, ഇസ്രായേൽ സേന കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    28 Jun 2025 8:18 AM IST

ഗസ്സയിൽ ഭക്ഷണത്തിന് വരിനിന്നവരെ വകവരുത്താൻ നിര്‍ദേശിച്ചുവെന്ന വെളിപ്പെടുത്തല്‍: നെതന്യന്യാഹുവിനും ഇസ്രായേല്‍ സൈന്യത്തിനും തിരിച്ചടി
X

തെല്‍അവിവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും സൈന്യത്തിനും വൻതിരിച്ചടിയായി ഗസ്സയിൽ ഭക്ഷണത്തിന് വരിനിന്ന സാധാരണക്കാരെ വകവരുത്താൻ സൈന്യം നിർദേശിച്ചുവെന്ന ഇസ്രായേൽ മാധ്യമത്തിന്റെ വെളിപ്പെടുത്തൽ എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി നെതന്യാഹു രംഗത്ത് എത്തി.

പട്ടിണി മൂലം ഭക്ഷണം തേടി സഹായ കേന്ദ്രത്തിലെത്തിയ 549 പേരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ, ഇസ്രായേൽ സേന കൊലപ്പെടുത്തിയത്. ഫലസ്തീൻ പട്ടിണിപ്പാവങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്താൻ ഇസ്രായേൽ സേന പദ്ധതിയിട്ടതായി നിരവധി സൈനികരുടെ മൊഴികൾ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം 'ഹാരെറ്റ്സ്'' പത്രംറിപ്പോട്ട് ചെയ്തിരുന്നു.

ഭക്ഷ്യസഹായ കേന്ദ്രങ്ങൾ യഥാർഥ കൊലനിലങ്ങളായി മാറുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ റിപ്പോർട്ട് ഇസ്രായേലിനെയും സൈന്യത്തെയും താറടിക്കാനുള്ള നീക്കമാണെന്ന് സംയുക്ത പ്രസ്താവനയിൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും പറഞു.ധാർമികമായി ഉന്നത നിലവാരം പുലർത്തുന്നതാണ് ഇസ്രായേൽ സേനയെന്ന് ഇരുവരും അവകാശപ്പെട്ടു.

അതിനിടെ, ഭക്ഷ്യസഹായ കേന്ദ്രം മുഖേന മയക്കുമരുന്ന് വിതരണം നടക്കുന്നതായ ഗുരുതര ആരോപണവും ഉയർന്നു. നാല് ചാക്ക് മയക്കുമരുന്ന് ഗുളികകൾ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വക സഹായ കേന്ദ്രത്തിൽ എത്തിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്നാണ് ഗസ്സ മീഡിയാ വിഭാഗം ഓഫീസ് ആവശ്യപ്പെട്ടു. ആസൂത്രിത ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങളെന്നും മീഡിയാ ഓഫീസ് കുറ്റപ്പെടുത്തി.

ഇന്നലെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 68ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ പത്തുപേർ, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

TAGS :

Next Story