മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിൽ

മൈലാപ്പൂരിൽ നിന്ന് പുറത്താക്കപ്പെട്ട എഐഎഡിഎംകെ അംഗത്തെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്തിന്റെ പേര് പുറത്തുവന്നത്

Update: 2025-06-23 12:06 GMT

ചെന്നൈ: മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. മൈലാപ്പൂരിൽ നിന്ന് പുറത്താക്കപ്പെട്ട എഐഎഡിഎംകെ അംഗത്തെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്തിന്റെ പേര് പുറത്തുവന്നത്. ഒരു സ്വകാര്യ ബാറിൽ നടന്ന ഒരു സംഘർഷത്തെ തുടർന്ന് പ്രസാദിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ചോദ്യം ചെയ്യലിൽ കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ശ്രീകാന്തിന് വിതരണം ചെയ്തതായി പ്രസാദ് സമ്മതിച്ചു. ഇതിനെത്തുടർന്നാണ് പൊലീസ് കൂടുതൽ ചോദ്യം ചെയ്യലിനായി നടനെ വിളിപ്പിച്ചത്. ശ്രീകാന്ത് 12,000 രൂപയ്ക്ക് കൊക്കെയ്ൻ വാങ്ങിയതായി പ്രസാദ് അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ചെന്നൈയിലെ സ്വകാര്യ പാർട്ടികളിലും ക്ലബ്ബുകളിലും ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ശ്രീകാന്തിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഈ പരിശോധനകളുടെ ഫലമായിരിക്കും നടനെതിരെയുള്ള നിയമപരമായ നടപടി നിർണയിക്കുന്നത്. ഫോറൻസിക് വിശകലനവും കൂടുതൽ അന്വേഷണവും പൂർത്തിയാകുന്നതുവരെ അന്തിമ നിഗമനങ്ങളിൽ എത്തില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News