'മുഗളൻമാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ ബിജെപി പുനർനിർമ്മിക്കും'; വീണ്ടും വിവാദ പ്രസ്താവനയുമായി ഈശ്വരപ്പ
നർനിർമാണം സംഘർഷങ്ങളൊന്നുമില്ലാതെ നിയമാനുസൃതമായി സമാധാനപരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു
ബെംഗളുരു: മുഗളൻമാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ ബിജെപി പുനർനിർമ്മിക്കുമെന്ന് മുൻ കർണ്ണാടക മന്ത്രി കെ ഈശ്വരപ്പ. പുനർനിർമാണം സംഘർഷങ്ങളൊന്നുമില്ലാതെ നിയമാനുസൃതമായി സമാധാനപരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് ശ്രീരംഗപട്ടണത്തിൽ ഹനുമാൻ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് മുസ്‌ലിങ്ങളും അംഗീകരിക്കുന്നുണ്ട്. എന്നാൽ, മുമ്പ് ക്ഷേത്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഹനുമാൻ ക്ഷേത്രത്തെ സംരഷിക്കുകയും ചെയ്തു, പക്ഷേ എന്തുകൊണ്ടാണ് ക്ഷേത്രം അവർ മാറ്റി സ്ഥാപിച്ചത് എന്തു കൊണ്ടാണ് അവിടെ പള്ളി അവിടെ സ്ഥാപിച്ചത് ഇതിനെക്കുറിച്ച് കോൺഗ്രസിനെന്താണ് പറയാനുള്ളത്' - ഈശ്വരപ്പ ചോദിച്ചു.
കർണ്ണാടക മന്ത്രിസഭാംഗമായിരുന്ന കെ.ഈശ്വരപ്പ നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.