ദത്ത് വിവാദം; അനുപമയും അജിത്തും ഇന്ന് സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാകും

ശിശുക്ഷേമ സമിതി ഓഫീസിന് മുന്നിൽ അനുപമ നടത്തി വരുന്ന രാപ്പകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

Update: 2021-11-15 01:30 GMT
Editor : abs | By : Web Desk

തിരുവനന്തപുരം പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരായ അനുപമയും അജിത്തും ഇന്ന് ശിഷു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാകും. വൈകുന്നേരം 3.30ന് എല്ലാ രേഖകളുമായി ഹാജരാകാൻ സിഡബ്ല്യുസി ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു. മൊഴിയെടുക്കുന്നതിനു വേണ്ടിയാണ് വിളിപ്പിച്ചിട്ടുള്ളത്. ശിശുക്ഷേമ സമിതി ഓഫീസിന് മുന്നിൽ അനുപമ നടത്തി വരുന്ന രാപ്പകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

അതേസമയം ദത്ത് വിവാദം മുഖ്യമന്ത്രിയും അറിഞ്ഞിരുന്നതായി വെളിപ്പെടുത്തി പി.കെ.ശ്രീമതിയുെട ശബ്ദരേഖ പുറത്തു വന്നു. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ.ശ്രീമതി അനുപമയോട് പറയുന്നതാണ് ശബ്ദരേഖയിൽ. അവരുടെ വിഷയം അവർ പരിഹരിക്കട്ടേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്നും ശ്രീമതി.

Advertising
Advertising

ദത്ത് വിവാദം മാധ്യമവാർത്തയാകുന്നതിന് മുൻപ്, പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് അനുപമ പി.കെ.ശ്രീമതയുടെ സഹായം തേടുന്നത്. സെപ്തംബർ മാസത്തിൽ നടന്ന ഒരു ഫോൺ സംഭാഷണത്തിലാണ് അനുപമയുടെ കുട്ടിയെ അനധികൃത ദത്ത് നൽകിയെന്ന പരാതി മുഖ്യമന്ത്രിക്കും അറിയാമെന്ന് ശ്രീമതി വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി മാത്രമല്ല, കോടിയേരിയും എ.വിജയരാഘവനും അടക്കം പ്രധാന നേതാക്കളോടെല്ലാം സംസാരിച്ച് പരാതി സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചക്ക് എടുക്കാനുള്ള ക്രമീകരണം ചെയ്തെന്നുമാണ് ശ്രീമതി വ്യക്തമാക്കുന്നത്. പക്ഷെ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News