'കൊച്ചിയിലെ ഒരു ദിവസം മൂന്നര സിഗരറ്റിന് തുല്യം'; ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തി വായു മലിനീകരണ സൂചിക

വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്

Update: 2026-01-31 08:16 GMT

കൊച്ചി: കൊച്ചിയിൽ വായു മലിനീകരണ സൂചിക അപകടകരമായി ഉയരുന്നു. വായു മലിനീകരണ സൂചിക 310 എത്തിയതോടെ ഗുരുതര ആരോഗ്യ ഭീഷണിയും ഉയരുകയാണ്. വായു ഗുണനിലവാര സൂചിക 180 പിന്നിട്ടത് ആശങ്ക വർധിപ്പിച്ചു. അർധരാത്രി 12 മണി മുതൽ പുലർച്ചെ ആറുമണി വരെയാണ് കൊച്ചിയിലെ വായു മലിനീകരണം ഏറ്റവും രൂക്ഷം.

വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്. കാറ്റിന്റെ ദിശയില്‍ ഫോർട്ട് കൊച്ചിയിലേക്കും മൂവാറ്റുപുഴ ഭാഗത്തേക്കും മലിന വായു വ്യാപിക്കുന്നുണ്ട്. ഒരു ദിവസം കൊച്ചിയിൽ കഴിയുന്ന ആള്‍ മൂന്നര സിഗരറ്റ് വലിക്കുന്നതിന് തുല്യമായ മലിന വായു ശ്വസിക്കുന്നുവെന്നാണ് കണക്ക്.

ആസ്മ, വിഷാദം ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ഗുരുതര രോഗങ്ങള്‍ക്ക് ഇത് വഴിവെക്കും. ജില്ലയിലെ എയർ ക്വാളിറ്റി മോണിറ്ററുകൾ പ്രവർത്തനരഹിതമായിട്ട് കാലങ്ങളായി. ഏലൂരിലെ ഏക സ്റ്റേഷനാണ് പ്രവർത്തനക്ഷമമായുള്ളത്. കൂടുതൽ എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകൾ സജ്ജമാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News