'വിധവയാക്കിയത് സി.പി.എം, മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് മണി മാപ്പുപറയാത്തത്'; മറുപടിയുമായി കെ.കെ രമ

എം.എം മണി അദ്ദേഹത്തിന്റെ പരാമർശം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ.കെ രമ

Update: 2022-07-14 16:14 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: എം.എം മണിയുടെ പരാമർശത്തിൽ പ്രതികരണവുമായി വടകര എം.എൽ.എ കെ.കെ രമ. തന്നെ വിധവയാക്കിയത് സിപിഎമ്മാണെന്നും മുഖ്യമന്ത്രി പറഞ്ഞത്‌കൊണ്ടാണ് മണി മാപ്പു പറയാത്തതെന്നും കെ.കെ രമ മീഡിയവണിനോട് പറഞ്ഞു. എം.എം മണിയുടെ പരാമർശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചതിനു പിന്നാലെയാണ് അവരുടെ പ്രതികരണം.

''ചന്ദ്ര ശേഖരനെ കൊന്നത് സിപിഎമ്മാണ്, സിപിഎം അദ്ദേഹത്തെ കൊന്നത് ശരിയാണെന്ന് സ്ഥാപിക്കുകയാണിപ്പോൾ. ചന്ദ്രശേഖരനെ കൊന്നിട്ടും അവർക്ക് മതിയായിട്ടില്ല. കുലം കുത്തിയെന്ന് വിളിച്ച മനോഭാവം ഇപ്പോഴും തുടരുന്നു. ഞങ്ങളുടെ പാർട്ടിയുടെ വളർച്ച, ഞങ്ങൾ സർക്കാരിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നു, വിമർശിച്ചുകൊണ്ടിരിക്കുന്നു, ഇതൊക്കെ തീർച്ചയായിട്ടും അവരെ അസ്വസ്ഥമാക്കുന്നുണ്ട്, അതുകൊണ്ടാണ് ഇത്തരത്തിലുള്ള മനുഷ്യത്വമില്ലാത്ത പരാമർശങ്ങൾ ഉണ്ടാകുന്നത്. മഹതി എന്നാണ് ബഹുമാനപ്പെട്ട എംഎം മണി എന്നെ വിളിച്ചത്, മുഖ്യമന്ത്രിയോ സ്പീക്കറോ തിരുത്തൽ നടപടി കൈക്കൊണ്ടില്ല''- കെ.കെ രമ പറഞ്ഞു.

എന്നാൽ എം.എം മണി അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. മുഖ്യമന്ത്രിയാണ് മണിയെ തിരുത്തിക്കാൻ തയ്യാറാവാത്തതെന്നും അവർ കൂട്ടിച്ചേർത്തു. എം.എം മണി അദ്ദേഹത്തിന്റെ പരാമർശം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ.കെ രമ പറഞ്ഞു. 'ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികളല്ല'- എം.എം മണി നിയമസഭയിൽ പറഞ്ഞു. പൊലീസിനെതിരെ കെ.കെ രമ വിമർശനമുന്നയിച്ചപ്പോളാണ് അദ്ദേഹത്തിന്റെ മോശം പരാമർശം.

എം.എം മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു. അതേസമയം താൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് എം.എം മണി വ്യക്തമാക്കി. പരാമർശം കേട്ട് ബഹളം വെച്ച പ്രതിപക്ഷത്തിന് എതിരെ 'മിണ്ടാതിരിയെടാ ഉവ്വേ' എന്നായിരുന്നു മണിയുടെ പ്രതികരണം. ''കൂവിയിരുത്തലൊന്നും എന്റെയടുത്ത് പറ്റില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം പേരെ പീഡിപ്പിച്ചയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.'' എം എം മണി പറഞ്ഞു.

കൂട്ടത്തിലുള്ള സഹോദരിയെ മോശമായ രീതിയിൽ അധിക്ഷേപിച്ച എം എം മണി മാപ്പ് പറയുന്നതുവരെ സഭ തുരടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മണി തോന്നിയവാസം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News