മണലുവിളയിൽ കുടിവെളളം കിട്ടാക്കനി; ലഭിക്കുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം

അർദ്ധരാത്രി വരെ നീളുന്നതാണ് ആഴ്ചയിൽ ഒരിക്കലെത്തുന്ന കുടിവെള്ളത്തിനു വേണ്ടിയുള്ള കോളനിക്കാരുടെ കാത്തിരിപ്പ്

Update: 2024-01-21 02:25 GMT

തിരുവനന്തപുരം: നെയ്യാറ്റിൻകര മണലുവിള കോളനിയിൽ ഇരുപതോളം വരുന്ന കുടുംബങ്ങൾക്ക് കൃത്യമായി കുടിവെള്ളം ലഭിക്കാൻ സംവിധാനങ്ങൾ ഇല്ല. ആഴ്ചയിൽ ഒരിക്കൽ മാത്രം കുടിവെള്ള പദ്ധതി വഴി ലഭിക്കുന്ന വെള്ളം ഒന്നിനും തികയാറില്ല.

വല്ലപ്പോഴും ലഭിക്കുന്ന വൈദ്യുതി ഉണ്ടെങ്കിലും കോളനിയിൽ ഒരിടത്തും വഴിവിളക്കുകൾ പോലും ഇല്ല. അർദ്ധരാത്രി വരെ നീളുന്നതാണ് ആഴ്ചയിൽ ഒരിക്കലെത്തുന്ന കുടിവെള്ളത്തിനു വേണ്ടിയുള്ള കോളനിക്കാരുടെ കാത്തിരിപ്പ്.

അല്പനേരം മാത്രം പൈപ്പിലൂടെ എത്തുന്ന വെള്ളം കുപ്പികളിലും കൊച്ചുപാത്രങ്ങളിലും അടക്കം ശേഖരിക്കും. വരുന്ന ഒരാഴ്ചത്തേക്കുള്ള കരുതിവെപ്പ്. ഒരു ചെരുവിൽ ചിതറി കിടക്കുന്നു 30 ഓളം വീടുകളാണ് കോളനി. ഇതിനിടയിലൂടെ സഞ്ചരിക്കുവാൻ വഴി എന്ന് വിളിക്കാവുന്ന ഒന്നില്ല.

Watch Video Story

Full View
Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News