നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസ്; രഹസ്യമൊഴികളുടെ പകര്‍പ്പ് ലഭിച്ചശേഷം അറസ്റ്റ്

പ്രാഥമിക മൊഴിയും വിശദമൊഴിയും ഉണ്ടെങ്കിലും രഹസ്യമൊഴിയിലെ കാര്യങ്ങളാണ് പ്രധാനമായും ബലാത്സംഗക്കേസുകളിൽ നിർണായകമാവുക

Update: 2024-08-31 00:52 GMT

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസുകളിലെ രഹസ്യമൊഴികളുടെ പകർപ്പുകൾക്കായി കാത്ത് പൊലീസ്. പകർപ്പുകൾ ലഭിച്ചശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കൂ.

നടന്മാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെയുള്ള കേസുകളിലാണ്  ഇതുവരെ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴിയിലെ കാര്യങ്ങളും പരാതിയിലെയും പൊലീസിന് നൽകിയ വിശദമൊഴിയിലെയും കാര്യങ്ങളും ഒന്നാണെങ്കിൽ മാത്രമേ അറസ്റ്റിനെക്കുറിച്ച് പൊലീസ് ആലോചിക്കൂ.

പ്രാഥമിക മൊഴിയും വിശദമൊഴിയും ഉണ്ടെങ്കിലും രഹസ്യമൊഴിയിലെ കാര്യങ്ങളാണ് പ്രധാനമായും ബലാത്സംഗക്കേസുകളിൽ നിർണായകമാവുക. സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കഴിയാത്തതും അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. പരാതി നൽകിയ നടി ബംഗാളിലായതിനാലാണ് മൊഴിയെടുക്കൽ നീണ്ടുപോകുന്നത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News