'നിയന്ത്രണങ്ങൾ ഉണ്ടാകില്ല': ശബരിമലയിൽ പരമാവധി തീർഥാടകരെ പ്രവേശിപ്പിക്കാൻ തീരുമാനം

മുൻ കാലങ്ങളിലെക്കാൾ മെച്ചപ്പെട്ട നിലയിൽ മഹോൽസവം നടത്താൻ എല്ലാ വകുപ്പുകളും കൂട്ടായി ശ്രമിക്കണമെന്ന് ദേവസ്വം മന്ത്രി

Update: 2022-09-14 14:32 GMT
Advertising

തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ഓരോ വകുപ്പും പൂർത്തിയാക്കേണ്ട പ്രവൃത്തികൾ അടിയന്തിരമായി തീർപ്പാക്കാനും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ഇത്തവണ മണ്ഡലകാലത്ത് പരമാവധി തീർഥാടകരെ പ്രവേശിപ്പിക്കാനാണ് തീരുമാനം. നിയന്ത്രണങ്ങൾ ഉണ്ടാകില്ല. ദർശനത്തിനുള്ള ബുക്കിങ്ങ് വെർച്വൽ ക്യൂ മുഖേനയാണ് നടപ്പാക്കുക. മന്ത്രിമാരായ കെ രാജൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, ആന്റണി രാജു,തോമസ് ചാഴികാടൻ എംപി, എം എൽ എമാരായ കെ യു ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, വാഴൂർ സോമൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മുൻ കാലങ്ങളിലെക്കാൾ മെച്ചപ്പെട്ട നിലയിൽ മഹോൽസവം നടത്താൻ എല്ലാ വകുപ്പുകളും കൂട്ടായി ശ്രമിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.

Full View

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ദേവസ്വം സെക്രട്ടറി കെ ബിജു, കോട്ടയം, പത്തനംതിട്ട , ഇടുക്കി കലക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News