നവാഗതരുടെ കളിയും ചിരിയും കരച്ചിലുമില്ല; ചോക്കാട് സ്‌കൂളിൽ പഠിക്കാൻ ആരുമെത്തിയില്ല

ആകെ 12 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്

Update: 2023-06-02 01:36 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: സ്‌കൂൾ പ്രവേശനോത്സവ ദിനത്തിൽ നവാഗതരുടെ കളിയും ചിരിയും കരച്ചിലുമില്ലാതെ ഒരു സ്‌കൂൾ. മലപ്പുറം ചോക്കാട് നാൽപത് സെന്റ് ഗവ. എൽ.പിസ്‌കൂളിൽ ഈ വർഷം ഒരു വിദ്യാർഥിയും പ്രവേശനം നേടിയില്ല. ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ ആകെ 12 കുട്ടികളാണ് പഠിക്കുന്നത്.

ആദിവാസിക്കുട്ടികൾ മാത്രം പഠിക്കുന്ന ചോക്കാട് നാൽപത് സെൻറ് സർക്കാർ എൽപി സ്‌കൂളിൽ പഠിക്കാൻ ഈ വർഷം ആരും എത്തിയില്ല, ഇതോടെ സ്‌കൂളിലെ ഒന്നാം തരം പഠനം ഇല്ലാതായി. ഒന്നിൽ കുട്ടികളില്ലാത്ത വിദ്യാലയത്തിലെ അവശേഷിക്കുന്ന മൂന്നു ക്ലാസുകളിലായി ആകെ 12 കുട്ടികളാണ് ഇനി പഠിക്കാനുള്ളവർ. നാലാം ക്ലാസിൽ പഠിക്കുന്നത് അതുൽ എന്ന വിദ്യാർഥി മാത്രം.

മൂന്ന് വർഷം മുമ്പാണ് ഈ വിദ്യാർഥി ഒന്നാം തരത്തിലേക്ക് പ്രവേശനം നേടിയത്. കോവിഡ് കാലത്ത് സ്‌കൂളിൽ പോകാതെ തന്നെ അതുൽ ഒന്നാം ക്ലാസിലെ പഠനം പൂർത്തിയാക്കി. രണ്ടിലും മൂന്നിലും തനിച്ചിരുന്ന് പഠിച്ചു. ഈ വർഷംകൂടി അതുൽ തനിച്ചിരുന്ന് പഠിക്കും. നിലവിൽ സ്‌കൂളിലെ രണ്ടാം ക്ലാസിൽ അഞ്ച് വിദ്യാർഥികളും മൂന്നാം ക്ലാസിൽ ആറ് വിദ്യാർഥികളുമാണ് പഠിക്കുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News