അവസാന വർഷം 80 ശതമാനം ഹാജർ നിർബന്ധം; പ്രതിസന്ധിയിലായി പ്രസവാവധിയെടുത്ത പിജി മെഡിക്കൽ വിദ്യാർഥികൾ

നാഷണൽ മെഡിക്കൽ കൗൺസിലിൻ്റെ മാനദണ്ഡത്തിന് വിരുദ്ധമാണ് കേരള ആരോഗ്യ സർവകലാശാലയുടെ തീരുമാനം

Update: 2025-05-23 07:09 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: അവസാന വർഷത്തിൽ 80 ശതമാനം ഹാജർ നിർബന്ധമാക്കിയതോടെ പ്രതിസന്ധിയിലായി പ്രസവാവധിയെടുത്ത പിജി മെഡിക്കൽ വിദ്യാർഥികൾ. 2021 ബാച്ചിലെ പി ജി മെഡിക്കൽ വിദ്യാർഥികളാണ് പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയിൽ കഴിയുന്നത്.

നാഷണൽ മെഡിക്കൽ കൗൺസിലിൻ്റെ മാനദണ്ഡത്തിന് വിരുദ്ധമാണ് കേരള ആരോഗ്യ സർവകലാശാലയുടെ തീരുമാനം. മെഡിക്കൽ പിജി പരീക്ഷയെഴുതാൻ അവസാന വർഷത്തിൽ 80 ശതമാനം ഹാജർ വേണമെന്ന കേരള ആരോഗ്യ സർവകലാശാലയുടെ മാനദണ്ഡം നടപ്പിലാക്കുന്നതോടെ നിരവധി വിദ്യാർഥിികളാണ് ബുദ്ധിമുട്ടിലായത്.

ആറു മാസത്തെ പ്രാസവാവധിയെടുത്ത വിദ്യാർത്ഥികൾക്ക് ബാക്കി മുഴുവൻ ദിവസങ്ങളിലും ക്ലാസ്സിൽ ഹജരായാലും 80 ശതമാനം ഹാജര്‍ നേടാനാകില്ല. ഇതോടെ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്.

Advertising
Advertising

വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ സർവകലാശാല തയാറാകണമെന്നാണ് വിദ്യാർഥി യൂണിയനുകളുടെ ആവശ്യം.അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നിരവധി വിദ്യാർഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലാകുക.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News