പോത്തന്‍കോട് കൊലപാതകം; കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

സുധീഷിനെ വെട്ടിക്കൊന്നതിന് പിന്നിൽ ഗുണ്ടാ പകയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്

Update: 2021-12-13 01:36 GMT

തിരുവനന്തപുരം പോത്തന്‍കോട് കൊലപാതകത്തിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ബാക്കിയുള്ള പ്രതികളെയും ഉടൻ പിടികൂടുമെന്ന് പൊലീസ്.

സുധീഷിനെ വെട്ടിക്കൊന്നതിന് പിന്നിൽ ഗുണ്ടാ പകയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുധീഷും പ്രതികളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. ഈ മാസം 6ന് ആറ്റിങ്ങള്‍ ഊരുപൊയ്കയില്‍ രണ്ടു യുവാക്കളെ വെട്ടിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഇതിന്‍റെ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൊത്തം 11 പേര്‍ കൃത്യത്തില്‍ പങ്കെടുത്തു. ഓട്ടോ ഡ്രൈവര്‍ കണിയാപുരം സ്വദേശി രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നിധീഷ്, നന്ദീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Advertising
Advertising

കൂടുതൽ പേർ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുപ്രസിദ്ധ ഗുണ്ടകളായ ഒട്ടകം രാജേഷും ഉണ്ണിയുടെയും നേതൃത്വത്തിലായിരുന്നു കൊലപാതകം. ഇവരുടെ പേര് മരിക്കുന്നതിനു മുമ്പ് സുധീഷാണ് പൊലീസിന് മൊഴി നൽകിയത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News