പാനൂർ ബോംബ് നിർമാണം സി.പി.എം-ബി.ജെ.പി സംഘർഷത്തിന്റെ തുടർച്ച; മുഖ്യപ്രതി ഷിജാലിനും പരിക്കേറ്റു

ബോംബ് നിര്‍മാണത്തില്‍ പങ്കാളിയായ എല്ലാവരും പിടിയിലായെന്ന് പൊലീസ്

Update: 2024-04-09 02:43 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍:പാനൂരിലെ ബോംബ് നിർമാണം പ്രദേശത്തെ ഉത്സവപറമ്പിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷത്തിന്റെ തുടർച്ചയെന്ന് പൊലീസ് . കുന്നോത്ത്പറമ്പില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായത്. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 16 പേര്‍ റിമാന്‍ഡിലാകുകയും ചെയ്തിരുന്നു. റിമാന്‍ഡിലായ സി.പി.എം പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ളവരാണ് ബോംബ് നിര്‍മാണവുമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തിരിച്ചടി ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

അതിനിടെ, ബോംബ് നിർമാണത്തിൽ പിടിയിലായ മുഖ്യപ്രതി ഷിജാലിനും സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. ഒളിവിലായിരുന്ന ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ ഒളിവിൽ കഴിഞ്ഞ ഉദുമൽ പേട്ടയിലാണ് ചികിത്സ തേടിയത്.

Advertising
Advertising

സ്ഫോടനം നടക്കുമ്പോൾ ഇന്നലെ ഷിജാലിന്റെ കൂടെ പിടിയിലായ കൊളവല്ലൂർ സ്വദേശി അക്ഷയും സ്ഥലത്തുണ്ടായിരുന്നു. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ ബോംബ് നിര്‍മാണത്തില്‍ പങ്കാളിയായ എല്ലാവരും പിടിയിലായെന്ന് പൊലീസ് അറിയിച്ചു.

Full View


Full View



Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News