'വീട് നിർമിച്ച് നൽകാം; കൊച്ചുമകളുടെ വിവാഹവും നടത്താം'; നബീസയ്ക്ക് ഉറപ്പുനൽകി രാഹുൽഗാന്ധി

ദുരന്തത്തിൽ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിക്കുമ്പോഴാണ് രാഹുൽഗാന്ധി എം.പിയോട് നബീസയടക്കമുള്ള നിരവധി പേർ സങ്കടം പറഞ്ഞത്.

Update: 2024-08-02 09:17 GMT

മേപ്പാടി: 'ഉരുൾപൊട്ടലിൽ വീട് പോയി, കൊച്ചുമകളുടെ കല്യാണം നടക്കാനിരിക്കുകയാണ്, കൈവിടരുത് സാറേ...'- ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധി എം.പിയോട് സങ്കടം പറയുകയാണ് നബീസ. പ്രയാസങ്ങൾ കേട്ട രാഹുൽഗാന്ധി, വീട് വച്ച് തരാം എന്ന് നബീസയ്ക്കും കുടുംബത്തിനും ഉറപ്പ് നൽകി. മേപ്പാടി സെന്റ.് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന നബീസയ്ക്കും കുടുംബത്തിനുമാണ് രാഹുൽ ഗാന്ധി ഉറപ്പുനൽകിയത്.

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിക്കുമ്പോഴാണ് രാഹുൽഗാന്ധി എം.പിയോട് നബീസയടക്കമുള്ള നിരവധി പേർ സങ്കടം പറഞ്ഞത്. ഇവർക്ക് പറയാനുള്ളത് കേട്ട രാഹുൽഗാന്ധിയും കോൺഗ്രസ് നേതാക്കളുടെ സംഘവും ആശ്വാസമേകി. രാഹുൽ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രിയങ്ക ഗാന്ധിയും ടി. സിദ്ധീഖ് എം.എൽ.എയുമുണ്ടായിരുന്നു.

കൊച്ചുമകളുടെ വിവാഹം നടക്കാനിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അതും നടത്തിത്തരാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉറപ്പ് നൽകി. 'വീട് വരും, സേഫ് ആയ സ്ഥലത്ത് വീട് വച്ചുതരും. വിവാഹവും നടത്തിത്തരും. ഒന്നും പേടിക്കേണ്ട'- സതീശൻ പറഞ്ഞു. നവംബറിലാണ് കല്യാണമെന്ന് നബീസ പറഞ്ഞപ്പോൾ, വിഷമിക്കേണ്ടെന്ന് രാഹുൽ ഗാന്ധിയുടെ മറുപടി. ഇവർക്കൊപ്പം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കുടുംബത്തെ ആശ്വസിപ്പിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News