സണ്ണി എം. കപിക്കാടിനെ തഴഞ്ഞത് കോൺഗ്രസിന്റെ രാഷ്ട്രീയ വിഡ്ഢിത്തം: കെ.കെ. ബാബുരാജ്

വിവരദോഷികളായ ചില ഗ്രൂപ്പ് നേതാക്കളുടെ ഇടപെടലിലൂടെ വലിയൊരു രാഷ്ട്രീയ സാധ്യതയാണ് കോൺഗ്രസ് കളഞ്ഞുകുളിച്ചതെന്നും ബാബുരാജ് പറഞ്ഞു

Update: 2026-03-18 06:20 GMT

കൊച്ചി: വൈക്കം നിയമസഭാ മണ്ഡലത്തിൽ സണ്ണി എം. കപിക്കാടിനെ സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിക്കെതിരെ വിമർശനവുമായി എഴുത്തുകാരനും ചിന്തകനുമായ കെ.കെ. ബാബുരാജ്. വിവരദോഷികളായ ചില ഗ്രൂപ്പ് നേതാക്കളുടെ ഇടപെടലിലൂടെ വലിയൊരു രാഷ്ട്രീയ സാധ്യതയാണ് കോൺഗ്രസ് കളഞ്ഞുകുളിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. സണ്ണി എം. കപിക്കാടിനെ കൂടാതെ വി.ആർ. അനൂപ്, പ്രശാന്ത് ഈഴവൻ എന്നിവരെയും തഴഞ്ഞത് ദളിത്-പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അതിക്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായത് ഭരണവിരുദ്ധ വികാരം യുഡിഎഫിലേക്ക് ഏകീകരിക്കപ്പെടുന്നതിന്റെ സൂചനയാണെന്ന് ബാബുരാജ് നിരീക്ഷിക്കുന്നു. സണ്ണി എം. കപിക്കാടിനെപ്പോലൊരു ജനകീയ മുഖം സ്ഥാനാർഥിയായിരുന്നെങ്കിൽ ബിജെപി വോട്ടുകൾ കുറയുന്ന ഈ പ്രവണത നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമായിരുന്നു. എന്നാൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് താല്പര്യങ്ങൾ ഈ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Advertising
Advertising

സണ്ണി കപിക്കാടിനും മറ്റ് യുവനേതാക്കൾക്കും ദളിത് മേഖലകളിൽ മാത്രമല്ല, മുസ്‌ലിം-പിന്നാക്ക സമുദായങ്ങൾക്കിടയിലും ജനാധിപത്യവാദികൾക്കിടയിലും വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് നേടിയ നേട്ടങ്ങൾക്ക് പിന്നിൽ ഇത്തരം ജനവിഭാഗങ്ങളുടെ കഠിനമായ പരിശ്രമമുണ്ട്. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഈ വിഭാഗങ്ങളെ അവഗണിക്കുന്നത് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുമെന്ന് ബാബുരാജ് മുന്നറിയിപ്പ് നൽകുന്നു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News