പെരിന്തൽമണ്ണ ബാലറ്റ് പെട്ടി വിവാദത്തില്‍ ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

സബ് ട്രഷറിയിലെയും ബാലറ്റ് പെട്ടി കണ്ടെത്തിയ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെയും ഉദ്യോഗസ്ഥർക്കാണ് മലപ്പുറം ജില്ലാ കലക്ടർ നോട്ടീസ് നൽകിയത്.

Update: 2023-01-17 12:09 GMT

മലപ്പുറം: പെരിന്തൽമണ്ണ സബ് ട്രഷറിയിൽ നിന്ന് ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സബ് ട്രഷറിയിലെയും  ബാലറ്റ് പെട്ടി കണ്ടെത്തിയ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെയും ഉദ്യോഗസ്ഥർക്കാണ് മലപ്പുറം ജില്ലാ കലക്ടർ നോട്ടീസ് നൽകിയത്.

അശ്രദ്ധകാരണമാണ് പെട്ടി മാറിപ്പോയതെന്നാണ്‌ ഉദ്യോഗസ്ഥരുടെ വിശദീകരണം. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടി കാണാതായി, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഒഫീസിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് ഓഫീസുകളിലെ നാലു ഉദ്യോഗസ്ഥർക്ക്‌ ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെയും, പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെയും ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്.

Advertising
Advertising

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെയുള്ളവ നശിപ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം ലഭിച്ചു . ഇതിനായി സബ് ട്രഷറിയിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ബാലറ്റുകൾ ശേഖരിച്ചപ്പോൾ അബദ്ധത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ ബാലറ്റ് ഉൾപ്പെട്ടതാണെന്നാണ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം. ഈ വിശദീകരണം കേട്ടതിന് ശേഷമാണ് ജില്ല കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്.

ബാലറ്റ് പെട്ടി കൈമാറിയ സബ് ട്രഷറിയിലെ രണ്ട് ഉദ്യോഗസ്ഥർക്കും , കൈപ്പറ്റിയ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം . അശ്രദ്ധയിൽ സംഭവിച്ചതാകാമെന്നുമാണ് വിലയിരുത്തൽ. കാരണം കാണിക്കൽ നോട്ടീസിനുള്ള ഉദ്യോഗസ്ഥരുടെ മറുപടി ലഭിച്ച ശേഷം തെരഞ്ഞെടുപ്പ്‌  കമ്മീഷൻ നിർദേശമനുസരിച്ചാകും തുടർ നടപടികളെന്ന് ജില്ലാ കളക്ടർ പറഞ്ഞു

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News