സിദ്ധാർഥന്റെ മരണം: ഡീനിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി

ഡീനിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായും മന്ത്രി

Update: 2024-03-03 09:19 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി ജെ ചിഞ്ചു റാണി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചു. വാർഡൻ എന്ന നിലയിൽ ഡീനായ എം.കെ. നാരായണൻ ഹോസ്റ്റലിൽ ഉണ്ടാകണം. ഡീൻ ഉത്തരവാദിത്തം നിർവഹിച്ചില്ല. ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ചിഞ്ചുറാണി പറഞ്ഞു. 

എന്നാല്‍  സിദ്ധാർഥന്റെ മരണത്തിൽ നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നുവെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമായിരുന്നു  കോളജ് ഡീൻ എം.കെ. നാരായണൻ മാധ്യമങ്ങളോട് പറഞ്ഞത്.  ഡീനിന്റെ പണി സെക്യൂരിറ്റി സർവീസ് അല്ല, കുടുംബത്തെ വിവരമറിയിക്കാൻ വൈകിയിട്ടില്ലെന്നും ഡീൻ പറഞ്ഞു.

Advertising
Advertising

സിദ്ധാർഥന്റെ മരണത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട ഡീൻ, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് സർവകലാശാലക്കാണ്. വിസിയും രജിസ്ട്രാറും കഴിഞ്ഞ ശേഷം മാത്രമെ തനിക്ക് ഉത്തരവാദിത്തമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹോസ്റ്റലിന്റെ സുരക്ഷാ ചുമതല ഡീനിനും വാർഡൻമാർക്കുമാണ് എന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഡീൻ കത്ത് നൽകിയിട്ടില്ല എന്നുമായിരുന്നു പുറത്താക്കപ്പെട്ട വി.സിയുടെ പ്രതികരണം. ഡീൻ പറയുന്നത് കള്ളമാണെന്നായിരുന്നു മരിച്ച സിദ്ധാർഥന്റെ അച്ഛന്റെ പ്രതികരണം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News