'എറണാകുളത്തെത്തിയ സിദ്ധാർഥനെ വിളിച്ചു വരുത്തി, പുലർച്ച രണ്ട് മണി വരെ പരസ്യവിചാരണ'; റിമാൻഡ് റിപ്പോർട്ട് പുറത്ത്‌

''അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാനെന്ന് പറഞ്ഞാണ് സിദ്ധാർഥനെ വിളിച്ചുവരുത്തിയത്''

Update: 2024-03-03 06:43 GMT
Editor : Lissy P | By : Web Desk
Advertising

വയനാട് : വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ  റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഹോസ്റ്റലിൽ അലിഖിത നിയമമുണ്ടായിരുന്നു. അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാനെന്ന് പറഞ്ഞാണ് സിദ്ധാർഥനെ വിളിച്ചുവരുത്തിയത്. എറണാകുളത്ത് എത്തിയ സിദ്ധാർഥൻ മടങ്ങി വരികയായിരുന്നെന്നും റിമാര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

നിയമനടപടിയുമായി മുന്നോട്ടു പോയാൽ പൊലീസ് കേസ് ആകുമെന്ന് സിദ്ധാർഥനെ ഭീഷണിപ്പെടുത്തി. രഹാൻ്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷാണ്.  വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മർദിച്ചത്. രാവിലെ മുതൽ ഹോസ്റ്റൽ മുറിയിൽ അന്യായ തടങ്കലിൽ വെച്ചു. രാത്രി കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദിച്ചു. ഹോസ്റ്റലിലെ നടുമുറ്റത്ത് വെച്ചും മർദനം നടന്നു.അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദിച്ചു. കേബിൾ വയർ , ബെൽറ്റ് എന്നിവ ഉപയോഗിച്ചാണ് മര്‍ദനം.  പുലർച്ചെ 2 മണിവരെ പരസ്യവിചാരണ നടത്തി അപമാനിച്ചെന്നും  പ്രതികളുടെ പ്രവൃത്തി മരണത്തിന് പ്രേരിപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News