'വിഴിഞ്ഞത്തെ സമരപ്പന്തൽ നീക്കം ചെയ്യണം'; സമരക്കാർക്ക് മുന്നറിയിപ്പുമായി കോടതി

ഈ കാര്യത്തിൽ വീണ്ടുമൊരു ഉത്തരവിടാൻ നിർബന്ധിക്കരുതെന്നും അത് നല്ലതിനാവില്ലെന്നും കോടതി

Update: 2022-10-28 06:32 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: വിഴിഞ്ഞത്തെ സമരപ്പന്തൽ നീക്കം ചെയ്യണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഈ കാര്യത്തിൽ വീണ്ടുമൊരു ഉത്തരവിടാൻ നിർബന്ധിക്കരുതെന്നും അത് നല്ലതിനാവില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.

നിർമാണം തടസപ്പെടുന്നുണ്ടെന്ന്  മനസിലായിട്ടുണ്ട്. ഉത്തരവ് പാലിക്കാനുള്ളതാണെന്നും കോടതി ഓർമിപ്പിച്ചു.സമരം നിർത്തരുതെന്ന് കോടതിക്ക് പറയാനാവില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ കോടതിക്ക് ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. പൊലീസുകാരെയും മർദിച്ചിട്ടുണ്ടെന്നും സാഹചര്യം കൂടുതൽ വഷളാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertising
Advertising

സമരപ്പന്തൽ ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്ന് അദാനി ഗ്രൂപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. മറുപടി നൽകാൻ സമയം നൽകരുതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഹരജി മാറ്റിവെക്കരുതെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ വീണ്ടും ആവശ്യപ്പെട്ടു. രണ്ട് മാസമായി നിർമാണം തടസപ്പെടുകയാണ്. ഇക്കാര്യത്തിൽ കോടതി നടപടി സ്വീകരിക്കണമെന്നും പൊലീസ് നിസഹായരായി നിൽക്കുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇന്നലെയും നിർമാണ മേഖലയിലേക്ക് സമരക്കാർ കടന്നിരുന്നു.ബാരിക്കേഡ് സ്ഥാപിച്ചത് ഇന്നലെ സമരക്കാർ കടലിലെറിഞ്ഞിരുന്നു. അതേസമയം, വിഴിഞ്ഞം ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പത്ത് ദിവസത്തിന് ശേഷം അദാനി നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News